ന്യൂഡൽഹി: പാക് ആക്രമണം സ്ഥിരീകരിച്ച് ഇന്ത്യ. രാജ്യത്തിന്റെ സുപ്രധാന സേനാതാവളങ്ങളടക്കം ലക്ഷ്യമിട്ട് പാകിസ്ഥാനിൽ നിന്നും കഴിഞ്ഞ രാത്രി പ്രകോപനമുണ്ടായതായി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. രാജ്യത്തിന്റെ സുപ്രധാനമായ 26 കേന്ദ്രങ്ങളെയാണ് പാകിസ്ഥാൻ ലക്ഷ്യമിട്ടത്. ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. ഇന്ത്യയുടെ തിരിച്ചടി പാകിസ്ഥാന് വലിയ ആഘാതമുണ്ടാക്കി.
പാകിസ്ഥാൻ ഇന്ത്യക്ക് നേരെ നടത്തിയ ആക്രമണത്തിന് കനത്ത പ്രഹര ശേഷിയുള്ള തുർക്കി ഡ്രോണുകൾ ഉപയോഗിച്ചുവെന്നും ഇന്ത്യ സ്ഥിരീകരിച്ചു. അന്താരാഷ്ട്ര അതിർത്തിയിലും , നിയന്ത്രണരേഖയിലും പാക് പ്രകോപനമുണ്ടായി. നാനൂറോളം ഡ്രോണുകൾ പാകിസ്ഥാൻ ഇന്ത്യക്ക് നേരെ ഉപയോഗിച്ചു. എല്ലാം തകർക്കാൻ ഇന്ത്യൻ സേനക്ക് സാധിച്ചു.
Also Read: സിന്ധു നദീജല കരാർ റദ്ദാക്കിയ നടപടിയിൽ ഇടപെടാനില്ലെന്ന് ലോക ബാങ്ക്
അതേസമയം ഇന്നലെ രാത്രി ഇന്ത്യയെ ആക്രമിക്കാനായി തുര്‍ക്കി നിര്‍മിത ഡ്രോണുകള്‍ ഉപയോഗിച്ചുവെന്ന് ഇന്ത്യ സ്ഥിരീകരിച്ചു. ഭട്ടിന്‍ഡയില്‍ ഇതിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഇന്ത്യയിലെ നാല് വ്യോമകേന്ദ്രങ്ങളാണ് പാകിസ്ഥാൻ ലക്ഷ്യം വെച്ചത്. നിയന്ത്രണ രേഖയിലുടനീളം പാകിസ്ഥാൻ വെടിവെപ്പ് നടത്തി. മോര്‍ട്ടാറുകളും ഹെലി കാലിബര്‍ ആര്‍ട്ടിലറികളുമുപയോഗിച്ച് ആക്രമണം നടത്തി. പലതവണ പാകിസ്ഥാൻ ഇന്ത്യയുടെ വ്യോമാതിർത്തി ലംഘിച്ചു. ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങളും പാകിസ്ഥാൻ ലക്ഷ്യമിട്ടു. എന്നാൽ, ഡ്രോണുകളെ തകർത്ത് ഇന്ത്യ ശക്തമായ തിരിച്ചടി നൽകി.
ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ പരിശോധിക്കാനാണ് ഡ്രോണുകൾ അയച്ചതെന്നാണ് സൈന്യത്തിന്റെ വിലയിരുത്തൽ. ആക്രമണത്തില്‍ പാകിസ്ഥാന്റെ ഏരിയല്‍ റഡാര്‍ തകര്‍ത്തുവെന്നും പാക് സൈന്യത്തിന് കനത്ത നാശമുണ്ടാക്കിയെന്നും സൈനിക വക്താക്കള്‍ വ്യക്തമാക്കി. സിവിലിയൻ വിമാനങ്ങൾ മറയാക്കിയാണ് പാകിസ്ഥാൻ ഡ്രോണുകൾ ഇന്ത്യയിലേക്ക് പറത്തിയതെന്ന് വാർത്താസമ്മേളനത്തിൽ സൈന്യം അറിയിച്ചു. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, വിങ് കമാൻഡർ വ്യോമിക സിങ്, കേണൽ സോഫിയ ഖുറേഷി എന്നിവർ വാർത്താസമ്മേളനത്തില്‍ പങ്കെടുത്തു.
The post പാക് ആക്രമണം സ്ഥിരീകരിച്ച് ഇന്ത്യ, ലക്ഷ്യമിട്ടത് 26 പ്രധാന കേന്ദ്രങ്ങൾ; ഇന്ത്യ ശക്തമായി തിരിച്ചടിച്ചു appeared first on Express Kerala.