
കൊച്ചി: പെട്രോൾ പമ്പുകളിലെ ശൗചാലയങ്ങൾ പൊതു ശൗചാലയങ്ങളല്ലെന്ന ഉത്തരവ് തിരുത്തി ഹൈക്കോടതി. ദേശീയപാതയോരങ്ങളിലുള്ള പെട്രോൾ പമ്പുകളിലെ ടോയ്‌ലറ്റുകൾ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കണം. പുതിയ ഉത്തരവിറക്കി കോടതി.
സുരക്ഷാ കാരണങ്ങൾ ഉണ്ടെങ്കിൽ മാത്രമേ പൊതുജനങ്ങളെ തടയാവൂ എന്നും ദേശീയപാതയിൽ മുഴുവൻ സമയവും യാത്രക്കാർക്ക് തുറന്നു കൊടുക്കണമെന്നും കോടതി നിർദേശിച്ചു. മറ്റിടങ്ങളിൽ കസ്റ്റമേഴ്സിനും ദീർഘദൂര യാത്രക്കാർക്കും ശുചിമുറികൾ തുറന്നുകൊടുക്കണമെന്നും കോടതി ഉത്തരവിട്ടു.
ALSO READ: വന്ദേഭാരത് ട്രെയിനിനു നേരെ വീണ്ടും കല്ലേറ്; സി 7 കോച്ചിന്റെ ചില്ല് തകർന്നു
പെട്രോൾ പമ്പുകളിലെ ശൗചാലയങ്ങൾ പൊതു ശൗചാലയങ്ങളല്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പെട്രോളിയം വ്യാപാരികളുടെ സംഘടന നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പമ്പുകളിലെ ശൗചാലയങ്ങൾ ഉപഭോക്താക്കൾക്ക് മാത്രമാണെന്നും അത്യാവശ്യഘട്ടങ്ങളിൽ മാത്രം ഉപയോഗിക്കാനാണുള്ളതാണെന്നുമായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.
The post പെട്രോള്‍ പമ്പുകളിലെ ശൗചാലയങ്ങള്‍ പൊതു ശൗചാലയങ്ങളല്ലെന്ന ഉത്തരവ് തിരുത്തി ഹൈക്കോടതി appeared first on Express Kerala.









