പതിവിന് വിപരീതമായി വാഹനങ്ങളുടെ ഒച്ചയോ ബഹളമോ ഇല്ല, ആളൊഴിഞ്ഞ റോഡുകൾ, തുറസ്സായ പാർക്കിങ് സ്ഥലങ്ങൾ, ഇതെല്ലാം കേൾക്കുമ്പോൾ നിങ്ങളുടെ മനസിലൂടെ നിരവധി സ്ഥലങ്ങൾ കടന്നുപോയേക്കാം. ഒരിക്കലെങ്കിലും നൈനിറ്റാൾ നഗരത്തിൽ യാത്ര ചെയ്തിട്ടുണ്ടെങ്കിൽ അവിടം നിങ്ങൾക്ക് അവിശ്വസനീയമായി തോന്നാം.
കാരണം സദാ വിനോദസഞ്ചാരികളാൽ നിറഞ്ഞിരിക്കുന്ന നഗരമായിരുന്നു നൈനിറ്റാൾ. ഉത്തരാഖണ്ഡിലാണ് പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ നൈനിറ്റാൾ സ്ഥിതിചെയ്യുന്നത്. ഹോട്ടൽ, റിസോർട്ട് ബുക്കിങുകളിൽ വൻ ഇടിവുണ്ടായതായും ഹോട്ടലുടമകൾ പറയുന്നു.

നൈനിറ്റാളിലെ ക്യാബ് ഡ്രൈവർമാരും പ്രാദേശിക ബിസിനസ് ഉടമകളെയുമെല്ലാം ഇത് സാരമായി ബാധിച്ചിട്ടുണ്ട്.
സമ്മർ സീസണിലെ ടൂറിസം നൈനിറ്റാളിനെ സംബന്ധിച്ചിടത്തോളം നിർണായകമാണ്. വർഷങ്ങളായുള്ള സാമ്പത്തിക വളർച്ചയുടെ പ്രധാന ചാലകശക്തിയും ഈ ടൂറിസം തന്നെയാണ്. ടൂറിസം വഴി ഒരുപാട് തൊഴിലവസരങ്ങളും നൽകുന്നു.
എന്നാൽ ഇത്തവണ വിനോദ സഞ്ചാര മേഖലയിൽ ഇടിവ് സംഭവിച്ചതിന് നിരവധി കാരണങ്ങൾ ഉണ്ട്. പഹൽഗാമിൽ
വിനോദ സഞ്ചാരികൾക്ക് നേരെ നടന്ന ഭീകരാക്രമണം മറ്റ് സംസ്ഥാനങ്ങളിലെയും വിനോദ സഞ്ചാര മേഖലകളെയെല്ലാം പ്രതിഫലിച്ചിട്ടുണ്ട്.
മേയ് ഒന്നിന് 12 വയസ്സുള്ള പെൺകുട്ടിയെ വയോധികൻ ആക്രമിച്ചതായി ആരോപിച്ച് നൈനിറ്റാളിൽ വർഗീയ കലാപം പൊട്ടിപ്പുറപ്പെട്ടിരുന്നു. ഇത് അനേകം പ്രതിഷേധങ്ങൾക്കും ആഭ്യന്തര സംഘർഷങ്ങൾക്കും കാരണമായി. അവയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെയും പ്രചരിച്ചു. ഇതും ടൂറിസത്തെ മോശമായി ബാധിച്ചു. നൈനിറ്റാൾ ഇപ്പോൾ പൂർണമായും സുരക്ഷിതമാണെങ്കിലും അശാന്തിയെക്കുറിച്ചുള്ള തലക്കെട്ടുകളും സോഷ്യൽ മീഡിയ കവറേജുകളും വിനോദസഞ്ചാരികളിൽ ഭയം സൃഷ്ടിച്ചിട്ടുണ്ട്.

അവിടുത്തെ ഗതാഗതം പൂർണമായും നിയന്ത്രിക്കുന്നത് അവിടുത്തെ ഗവൺമെന്‍റാണ്. ഇത് കാരണം സ്വന്തം വാഹനങ്ങൾ നഗരത്തിലേക്ക് കൊണ്ടുവരാൻ വിനോദസഞ്ചാരികൾക്ക് കഴിയാതെ വന്നു. പുതിയ ടോൾ നികുതികൾ നിലവിൽ വന്നതും മറ്റൊരു കാരണമാണ്.
ഇതൊക്കെയാണെങ്കിലും ടൂറിസം മേഖല വീണ്ടും പുരോഗതി പ്രാപിക്കുമെന്നാണ് നാട്ടുകാരും ഹോട്ടലുടമകളും പറയുന്നത്.