Monday, July 14, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

ആദരാഞ്ജലി നേര്‍ന്ന് മലയാളക്കര; പൊതുദര്‍ശനം തുടരുന്നു

by News Desk
December 26, 2024
in KERALA
ആദരാഞ്ജലി-നേര്‍ന്ന്-മലയാളക്കര;-പൊതുദര്‍ശനം-തുടരുന്നു

ആദരാഞ്ജലി നേര്‍ന്ന് മലയാളക്കര; പൊതുദര്‍ശനം തുടരുന്നു

കോഴിക്കോട്: മലയാളത്തിന്റെ അതുല്യപ്രതിഭ എം ടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചിക്കുകയാണ് രാഷ്‌ട്രീയ – സാംസ്കാരിക കേരളം.

സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍
മലയാളസാഹിത്യ, സാംസ്‌കാരിക മണ്ഡലത്തില്‍ വെളിച്ചം പകര്‍ന്നു കത്തിക്കൊണ്ടിരുന്ന വിളക്കാണ് അണഞ്ഞതെന്ന് മന്ത്രി പറഞ്ഞു. ഈ നഷ്ടം വാക്കുകള്‍ക്ക് വിവരണാതീതമാണ്.എംടി എന്ന രണ്ടക്ഷരം മലയാളത്തിന്റെ വികാരമാണ്. കഴിഞ്ഞ ആറു പതിറ്റാണ്ടിലേറെക്കാലമായി മലയാളിയുടെ സൗന്ദര്യബോധത്തെയും ഭാവുകത്വത്തെയും ജീവിതാനുഭവങ്ങളെയും നവീകരിച്ച സാഹിത്യകാരനാണ് അദ്ദേഹം. എഴുത്തുകാരന്‍ എന്ന നിലയില്‍ മാത്രമല്ല, നമ്മുടെ സാംസ്‌കാരിക മേഖലയുടെയാകെ ബ്രാന്‍ഡ് അംബാസിഡര്‍ ആയിരുന്നു അദ്ദേഹം. കേരളത്തിന്റെ സാംസ്‌കാരിക മേഖലയില്‍ ശക്തിയാര്‍ജ്ജിക്കാനുള്ള ഫാസിസ്റ്റ് ശ്രമങ്ങള്‍ക്കെതിരെയുള്ള ശക്തമായി നിലയുറപ്പിച്ച പോരാളി കൂടെയായിരുന്നു അദ്ദേഹമെന്ന് മന്ത്രി അനുസ്മരിച്ചു.

മന്ത്രി റോഷി അഗസ്റ്റിൻ

മലയാള ഭാഷയെ അക്ഷരങ്ങളിലൂടെ ലോക സാഹിത്യത്തിന് പരിചയപ്പെടുത്തിയ എം ടിയുടെ വിയോഗം നമുക്ക് തീരാ നഷ്ടം ആണ്. മലയാള സാഹിത്യത്തിന് ഈ വിയോഗം താങ്ങാവുന്നതിൽ അപ്പുറമാണ്. അക്ഷരങ്ങൾ കൊണ്ട് അമ്മാനമാടിയ സാഹിത്യകാരനെയാണ് നമുക്ക് നഷ്ടമാകുന്നത്.നോവലിസ്റ്റ്, ചെറുകഥാകൃത്ത്, സംവിധായകൻ, തിരക്കഥാകൃത്ത്, പത്രാധിപർ, സാംസ്‌കാരിക നായകൻ എന്നിങ്ങനെ എഴുത്തിന്റെ സമസ്ത മേഖലകളിലും കയ്യൊപ്പ് പതിപ്പിച്ച വ്യക്തിത്വം ആയിരുന്നു എംടി. മലയാളിയുടെ ജീവിതത്തിന്റെ പരിച്ഛേദം ആയിരുന്നു അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ. സാധാരണക്കാരന്റെ ഭാഷയിൽ ആയിരുന്നു അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ സംസാരിച്ചിരുന്നത്. നിത്യ ജീവിതത്തിൽ നിന്ന് പറിച്ചെടുത്ത കഥാപാത്രങ്ങൾ നമ്മൾ ഒക്കെ തന്നെ ആയിരുന്നു. നമ്മുടെ വേദനകളും സന്തോഷങ്ങളും എല്ലാം ആണ് അദ്ദേഹം അക്ഷരങ്ങളിലൂടെ കോറിയിട്ടത്. റോഷി അഗസ്റ്റിൻ പറഞ്ഞു.

രമേശ് ചെന്നിത്തല

മലയാള സാഹിത്യത്തിൽ ഇതിഹാസമായിരുന്നു എം.ടി വാസുദേവൻനായരെന്ന് രമേശ് ചെന്നിത്തല അനുസ്മരിച്ചു. തലമുറകളെ പ്രചോദിപ്പിച്ച എം.ടിക്ക് മലയാളമുള്ളിടത്തോളം കാലം മരണമില്ല. മനുഷ്യമനസിന്റെ വ്യഥകളും വിഹ്വലതകളും മോഹങ്ങളും മോഹഭംഗങ്ങളുമെല്ലാം കാല്പനികതയുടെ ചായം ചാലിച്ച് അദ്ദേഹം വരച്ചിട്ടു. കാലാതിവർത്തിയായ രചനകളാണ് എം.ടിയുടേതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കോഴിക്കോട് രൂപത ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ

ക്രിസ്മസ് രാത്രിയിലാണ് എം ടി മരിച്ചത്. അതിലൂടെ മനസിലാകുന്നത് അദ്ദേഹം നക്ഷത്രം ആയിരുന്നു എന്നാണ്. നക്ഷത്രം വഴികാട്ടിയാണ്. കാലത്തെ അനശ്വരനാക്കിയ കലാകാരന് എം ടി.മലയാളത്തിന്റെ ശബ്ദം,മലയാളം അക്ഷരങ്ങൾ ലോകത്തിനു മുഴുവൻ വ്യാപിപ്പിച്ചു. അദ്ദേഹത്തിന്റെ പുസ്തകങ്ങൾ വായിച്ചാണ് ഞാൻ വളർന്നത്.

എം.വി ഗോവിന്ദൻ (സിപിഎം സംസ്ഥാന സെക്രട്ടറി)

മലയാളത്തിന് ഇത്രയേറെ നഷ്ടം സംഭവിച്ച മരണം. എം.ടിയുടെ യുഗം ഇന്ന് അവസാനിക്കുന്നു.നാലുകെട്ട് എന്ന ഒറ്റ നോവൽ കൊണ്ട് ചെറുപ്രായത്തിൽ പ്രശസ്തിയിലേക്ക് കടന്ന എം.ടി ഓർമ്മയായിരിക്കുന്നു. കഥയിലും സാഹിത്യത്തിലും അല്ല സിനിമയേയും കീഴടക്കിയ വ്യക്തിയാണ് എംടി. അദ്ദേഹത്തിന്റെ നിർമാല്യം എന്ന സിനിമ മാത്രം മതി എക്കാലവും ഓർമിക്കാൻ. അനീതിക്ക് നേരെ കാർക്കിച്ച് തുപ്പാൻ കരുത്തനായ കഥാപാത്രത്തെ സൃഷ്ടിക്കാൻ എം.ടിക്ക് പകരം മറ്റാരും ഇല്ല . എല്ലാവരിൽ നിന്നും വേറിട്ട് എനിക്ക് ഒരു വഴി ഉണ്ട് എന്ന് അദ്ദേഹം കാട്ടി കൊടുത്തു. വർഗീയതയോട് വിട്ടുവീഴ്ച ചെയ്യാത്ത നിലപാട് എക്കാലവും അദ്ദേഹം എടുത്തു . അദ്ദേഹത്തിന്റെ വേർപാട് ഒരു തരത്തിലും നികത്താൻ പറ്റില്ല .-

ShareSendTweet

Related Posts

വിവാഹ-വാ​ഗ്ദാനം-നൽകി-ലോഡ്ജിലും-ബീച്ചിലും-കൊണ്ടുപോയി-പീഡിപ്പിച്ചു,-യുവതിയുടെ-പരാതിയിൽ-യുവാവ്-അറസ്റ്റിൽ
KERALA

വിവാഹ വാ​ഗ്ദാനം നൽകി ലോഡ്ജിലും ബീച്ചിലും കൊണ്ടുപോയി പീഡിപ്പിച്ചു, യുവതിയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ

July 13, 2025
“എന്റെ-മകളോട്-മാത്രമല്ല-എന്നോടും-അയാൾ-മോശമായി-പെരുമാറി!!-ഭക്ഷണം-കഴിക്കാനായിട്ടൊക്കെ-അയാളുടെ-മുറിയിൽ-കയറി-വിളിക്കണം-മരുമകൾക്ക്-കാണാവുന്ന-തരത്തിലുള്ള-കിടപ്പൊന്നുമായിരുന്നില്ല-അയാളുടേത്.-അയാളെ-തൊട്ടു-തലോടി-നോക്കണമെന്നാണ്-നിതീഷും-പറയുന്നത്”-ശൈലജ
KERALA

“എന്റെ മകളോട് മാത്രമല്ല എന്നോടും അയാൾ മോശമായി പെരുമാറി!! ഭക്ഷണം കഴിക്കാനായിട്ടൊക്കെ അയാളുടെ മുറിയിൽ കയറി വിളിക്കണം. മരുമകൾക്ക് കാണാവുന്ന തരത്തിലുള്ള കിടപ്പൊന്നുമായിരുന്നില്ല അയാളുടേത്. അയാളെ തൊട്ടു തലോടി നോക്കണമെന്നാണ് നിതീഷും പറയുന്നത്” ശൈലജ

July 13, 2025
വ്യക്തിപരമായ-വശം-പരിശോധിക്കേണ്ടത്-കെഎസ്ആർടിസിയുടെ-ജോലിയല്ല,-സസ്‌പെൻഷൻ-ഉത്തരവ്-ഉദ്യോഗസ്ഥനു-സംഭവിച്ച-അബദ്ധം,-ജീവനക്കാരിക്കും-വീഴ്ച-സംഭവിച്ചു-വനിതാ-കണ്ടക്ടറുടെ-സസ്പെൻഷൻ-പിൻവലിച്ചതിൽ-വിശദീകരണവുമായി-​ഗണേഷ്-കുമാർ
KERALA

വ്യക്തിപരമായ വശം പരിശോധിക്കേണ്ടത് കെഎസ്ആർടിസിയുടെ ജോലിയല്ല, സസ്‌പെൻഷൻ ഉത്തരവ് ഉദ്യോഗസ്ഥനു സംഭവിച്ച അബദ്ധം, ജീവനക്കാരിക്കും വീഴ്ച സംഭവിച്ചു- വനിതാ കണ്ടക്ടറുടെ സസ്പെൻഷൻ പിൻവലിച്ചതിൽ വിശദീകരണവുമായി ​ഗണേഷ് കുമാർ

July 13, 2025
ചെറുപ്പക്കാരുടെ-ദേഹത്തു-വെടിവയ്ക്കുന്നത്-പരിശീലനമായി-കാണുന്ന-എഎസ്പിയാണ്-റാവാഡ!!-അന്ന്-നിയമസഭയിൽ-റാവാഡയെ-പ്രതിക്കൂട്ടിൽ-നിർത്തി-ഘോരഘോരം-പ്രസം​ഗിച്ചു,-ഇന്ന്-അതേ-റാവാഡയെ-സംസ്ഥാന-പോലീസ്-മേധാവിക്കസേരയിൽ-കുടിയിരുത്തി…
KERALA

ചെറുപ്പക്കാരുടെ ദേഹത്തു വെടിവയ്ക്കുന്നത് പരിശീലനമായി കാണുന്ന എഎസ്പിയാണ് റാവാഡ!! അന്ന് നിയമസഭയിൽ റാവാഡയെ പ്രതിക്കൂട്ടിൽ നിർത്തി ഘോരഘോരം പ്രസം​ഗിച്ചു, ഇന്ന് അതേ റാവാഡയെ സംസ്ഥാന പോലീസ് മേധാവിക്കസേരയിൽ കുടിയിരുത്തി…

July 13, 2025
ഇന്ദിരാ​ഗാന്ധിക്കെതിരെ-ഇത്രയും-രൂക്ഷമായിരുന്നു-തരൂരിന്റെ-അഭിപ്രായമെങ്കിൽ-കോൺഗ്രസിൽ-എന്തിന്-ചേർന്നു?-എംപിയായും-മന്ത്രിയായും-എന്തിനു-പ്രവർത്തിച്ചു?-അന്ന്-കോൺ​ഗ്രസ്-അധികാരത്തിൽ,-ഇന്ന്-മോദി-അധികാരത്തിൽ!!-വല്ലതും-കിട്ടണമെങ്കിൽ-മോദിയെ-സ്തുതിക്കണം
KERALA

ഇന്ദിരാ​ഗാന്ധിക്കെതിരെ ഇത്രയും രൂക്ഷമായിരുന്നു തരൂരിന്റെ അഭിപ്രായമെങ്കിൽ കോൺഗ്രസിൽ എന്തിന് ചേർന്നു? എംപിയായും മന്ത്രിയായും എന്തിനു പ്രവർത്തിച്ചു? അന്ന് കോൺ​ഗ്രസ് അധികാരത്തിൽ, ഇന്ന് മോദി അധികാരത്തിൽ!! വല്ലതും കിട്ടണമെങ്കിൽ മോദിയെ സ്തുതിക്കണം

July 13, 2025
1996-ൽ-വീട്-കുത്തിത്തുറന്ന്-10-പവനും-പണവും-മോഷ്ടിച്ച-കേസ്,-ജാമ്യത്തിലിറങ്ങി-മുങ്ങിയ-55-കാരൻ-29-വർഷങ്ങൾക്കു-ശേഷം-പോലീസ്-വലയിൽ!!-കുടുങ്ങിയത്-പെൺ-സുഹൃത്തിനെ-കാണാനെത്തിയപ്പോൾ
KERALA

1996 ൽ വീട് കുത്തിത്തുറന്ന് 10 പവനും പണവും മോഷ്ടിച്ച കേസ്, ജാമ്യത്തിലിറങ്ങി മുങ്ങിയ 55 കാരൻ 29 വർഷങ്ങൾക്കു ശേഷം പോലീസ് വലയിൽ!! കുടുങ്ങിയത് പെൺ സുഹൃത്തിനെ കാണാനെത്തിയപ്പോൾ

July 13, 2025
Next Post
അന്ത്യോപചാരമർപ്പിക്കാൻ മുഖ്യമന്ത്രി എത്തി; നിറഞ്ഞ് കൊട്ടാരം റോഡ്, സിതാരയിലേക്ക് ജനപ്രവാഹം

അന്ത്യോപചാരമർപ്പിക്കാൻ മുഖ്യമന്ത്രി എത്തി; നിറഞ്ഞ് കൊട്ടാരം റോഡ്, സിതാരയിലേക്ക് ജനപ്രവാഹം

ഇറാനി-ഗ്യാങില്‍പെട്ടവർ-ഇടുക്കിയിൽ-പിടിയിൽ-:-കുറുവ-സംഘത്തിന്റെ-സമാനമായി-ആക്രമണം-നടത്താൻ-ഇക്കൂട്ടർ-വിരുതർ

ഇറാനി ഗ്യാങില്‍പെട്ടവർ ഇടുക്കിയിൽ പിടിയിൽ : കുറുവ സംഘത്തിന്റെ സമാനമായി ആക്രമണം നടത്താൻ ഇക്കൂട്ടർ വിരുതർ

എംടിയുടെ-കൃതികള്‍-തലമുറകളെ-പ്രചോദിപ്പിക്കും-:-അനുശോചനമറിയിച്ച്-പ്രധാനമന്ത്രി-നരേന്ദ്രമോദി

എംടിയുടെ കൃതികള്‍ തലമുറകളെ പ്രചോദിപ്പിക്കും : അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2025 ജൂലൈ 14: ഇന്നത്തെ രാശിഫലം അറിയാം
  • ട്രെയിനിൽ എല്ലാം ഇനി മുകളിൽ ഒരാൾ കാണും! 74,000 പാസഞ്ചർ കോച്ചുകളിൽ സി.സി.ടി.വി കാമറ വരുന്നു
  • നിമിഷ പ്രിയയുടെ മോചനം: യമനിലെ മത പുരോഹിതനുമായി ചർച്ച നടത്തി കാന്തപുരം
  • കൂട്ടകോപ്പിയടി; വിദ്യാർഥിയെ ക്രൂരമായി മർദിച്ച് ജില്ലാ കളക്ടർ
  • ഇന്ത്യയിലെ 87ാം ഗ്രാന്‍റ് മാസ്റ്ററായി തമിഴ്നാട്ടില്‍ നിന്നും മറ്റൊരു പ്രതിഭകൂടി-ഹരികൃഷ്ണന്‍

Recent Comments

No comments to show.

Archives

  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.