തിരുവനന്തപുരം: നെടുമങ്ങാട്ട് ജില്ലാ ആശുപത്രിയിൽ സിസേറിയന്‍ നടത്തിയതിനു പിന്നാലെ ഗർഭസ്ഥശിശു മരിച്ച സംഭവത്തിൽ ഡോ. ബിന്ദു സുന്ദറിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് അന്വേഷണ റിപ്പോർട്ട്. സിസേറിയൻ നടത്തുന്നതില്‍ കാലതാമസമുണ്ടായെന്നാണ് കണ്ടെത്തൽ. തിരുവനന്തപുരം എസ്‌ഐടി ആശുപത്രിയിലെ ഗൈനക്കോളജി, പീഡിയാട്രിക്, അനസ്‌ത്യേഷ്യവിഭാഗത്തിലെ ഡോക്ടർമാർ അടങ്ങിയ മൂന്നംഗസംഘമാണ് അന്വേഷണം നടത്തിയത്. കുഞ്ഞ് മരിച്ചതിന് പിന്നാലെ ബിന്ദു സുന്ദറിനെതിരേ വലിയ പ്രതിഷേധമുണ്ടാവുകയും പിന്നാലെ അവരെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. നെടുമങ്ങാട് വിതുര മണലി റോഡരികത്തുവീട്ടിൽ രാമകൃഷ്ണൻകാണി-നിർമല ദമ്പതിമാരുടെ മകൾ രഞ്ജനാകൃഷ്ണ(36)യുടെ കുഞ്ഞാണ് കഴിഞ്ഞ […]









