ന്യൂഡൽഹി: മാസത്തിൽ മൂന്നുദിവസം സ്ത്രീകളെ തൊട്ടുകൂടാത്തവരായും നാലാംനാൾ അങ്ങനെയല്ലാതെയും കാണാനാവില്ലെന്ന് ശബരിമലവിഷയത്തിൽ ജസ്റ്റിസ് ബി.വി. നാഗരത്‌ന. ശബരിമലയിൽ പത്തിനും അൻപതിനുമിടയിൽ പ്രായമുള്ള സ്ത്രീകളെ വിലക്കുന്നത് തൊട്ടുകൂടായ്മയാണെന്ന 2018-ലെ വിധിയിലെ നിരീക്ഷണം തെറ്റാണെന്ന് കേന്ദ്രം വാദിച്ചപ്പോഴാണ് ഒൻപതംഗബെഞ്ചിലെ ജസ്റ്റിസ് നാഗരത്‌നയുടെ പരാമർശമുണ്ടായത്. ഏതുതരത്തിലുള്ള തൊട്ടുകൂടായ്മയും വിലക്കുന്ന ഭരണഘടനയുടെ 17-ാം അനുച്ഛേദത്തിന്റെ ലംഘനമാണ് ശബരിമലയിലെ യുവതീപ്രവേശവിലക്കെന്നാണ് 2018-ലെ അഞ്ചംഗബെഞ്ചിന്റെ വിധിയിൽ പറഞ്ഞത്. എന്നാൽ, ശബരിമലയിലേത് തൊട്ടുകൂടായ്മയോ ലിംഗവിവേചനമോ അല്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചപ്പോഴാണ് ബെഞ്ചിലെ ഏക വനിതാജഡ്ജിയായ […]









