കഴിഞ്ഞ വർഷം പഹൽഗാമിൽ നടന്ന ക്രൂരമായ ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിനെ തുടർന്ന്, ഇന്ത്യ ശക്തമായ സൈനിക മറുപടി നൽകി. മെയ് 7-നു പുലർച്ചെയായിരുന്നു ഇന്ത്യൻ സായുധസേന ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ പാകിസ്താനിലും പാക് അധീന കശ്മീരിലുമായി ഒമ്പത് കേന്ദ്രങ്ങളിൽ കൃത്യമായ ആക്രമണം നടത്തിയത്. ഓപ്പറേഷൻ സിന്ദൂർ നടന്നിട്ട് ഒരു വർഷം (Operation Sindoor Turns One) പിന്നിടാൻ ഒരുങ്ങുമ്പോഴും ഇന്ത്യൻ ജനത അഭിമാനത്തോടെ തന്നെ പറയും ഈ ഓപ്പറേഷൻ വെറുമൊരു സൈനിക നീക്കം മാത്രമായിരുന്നില്ല, രാജ്യത്തിന്റെ വികാരങ്ങളും നഷ്ടബോധവും അടങ്ങിയ പ്രതികാരം (India’s Emotional Military Response Operation Sindoor) തന്നെയായിരുന്നു എന്ന്.
‘സിന്ദൂർ’ എന്ന വാക്ക് ഒപ്പം ചേർത്തതിന് പിന്നിൽ
‘സിന്ദൂർ’ എന്ന പേര് ഈ ഓപ്പറേഷനിന് നൽകിയത് തന്നെ ഒരു ശക്തമായ സന്ദേശമായിരുന്നു. വിവാഹിതയായ ഹിന്ദു സ്ത്രീകൾ ധരിക്കുന്ന സിന്ദൂരം സ്നേഹം, ബന്ധം, സമർപ്പണം എന്നിവയുടെ പ്രതീകമാണ്. ഭർത്താവിന്റെ ആയുസിനും ആരോഗ്യത്തിനും വേണ്ടിയാണ് വിവാഹിതരായ സ്ത്രീകൾ സിന്ദൂരം നെറ്റിയിൽ തൊടുന്നത് എന്ന വിശ്വാസവും നിലനിൽക്കുന്നുണ്ട്.
പഹൽഗാം ആക്രമണത്തിൽ നിരവധി സ്ത്രീകൾക്ക് അവരുടെ ഭർത്താക്കന്മാരെ നഷ്ടമായി. ആ സ്ത്രീകളുടെ സിന്ദൂരം മായ്ച്ചുകളഞ്ഞ ഈ കൊടുംക്രൂരതയ്ക്ക് രാജ്യം നൽകിയ മറുപടി ആയിരുന്നു ഈ സൈനിക നീക്കം. ആ വ്യക്തിഗത വേദനയെ ദേശീയ ദുഃഖമായി ഉയർത്തിക്കാട്ടാനാണ് ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേര് തിരഞ്ഞെടുക്കപ്പെട്ടത്. ഇത് ഭീകരർക്കെതിരായ പ്രതികാരത്തിനൊപ്പം, നഷ്ടപ്പെട്ട ജീവിതങ്ങൾക്ക് നീതി ഉറപ്പാക്കാനുള്ള പ്രതിജ്ഞ കൂടി ആയിരുന്നു.
ആക്രമണത്തിന് മറുപടി
ഏപ്രിൽ 22-ന് നടന്ന ആക്രമണത്തിന് മറുപടിയായി, മെയ് 7-ന് പുലർച്ചെ 1:44ഓടെ ഇന്ത്യ കൃത്യമായ എയർ സ്‌ട്രൈക്കുകൾ നടത്തി. ഈ ആക്രമണത്തിൽ ലക്ഷ്യമിട്ടത് ഭീകരസംഘടനകളുടെ അടിസ്ഥാന സൗകര്യങ്ങളായിരുന്നു. പാകിസ്താനിലെ സൈനിക കേന്ദ്രങ്ങളെ ഒഴിവാക്കി, ഭീകര പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന ക്യാമ്പുകളാണ് ഇന്ത്യ നശിപ്പിച്ചത്.
പ്രധാനമായും ആക്രമണം നടന്ന സ്ഥലങ്ങൾ
മുറിദ്കെ
ഭവൽപൂർ
ഗുൽപൂർ
ഭിംബർ
ചകമ്രു
കോട്‌ലി
സിയാൽക്കോട്ട് സമീപത്തെ ക്യാമ്പ്
മുസഫറാബാദ് മേഖലയിൽ രണ്ട് കേന്ദ്രങ്ങൾ
വികാരപരമായ പ്രതികരണങ്ങൾ
ഓപ്പറേഷൻ സിന്ദൂർ രാജ്യവ്യാപകമായി ശക്തമായ വികാരങ്ങൾ ഉണർത്തി. പഹൽഗാം ആക്രമണത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾ പോലും ഈ നടപടി ‘നീതിയുടെയും പ്രതികാരത്തിന്റെയും പ്രതീകം’ ആയി കണ്ടു.
‘ഞങ്ങൾ സന്തോഷത്തിൽ കരഞ്ഞു. ഞങ്ങളുടെ വേദനയ്ക്ക് മറുപടി കിട്ടിയ പോലെ തോന്നുന്നു’ എന്നായിരുന്നു ഓപ്പറേഷൻ സിന്ദൂരിനെ അഭിനന്ദിച്ചുകൊണ്ട് പഹൽഗാം അക്രമണത്തിൽ ജീവൻ നഷ്‌ടമായ ഒരു ഇരയുടെ മകൾ പറഞ്ഞത്. രാഷ്ട്രീയ നേതാക്കളും സൈന്യത്തിന്റെ നീക്കത്തെ അഭിനന്ദിച്ചു. ‘രാജ്യം തന്റെ ജനങ്ങളുടെ സിന്ദൂരം സംരക്ഷിക്കും’ എന്ന സന്ദേശം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു.
മനുഷ്യവേദനയിൽ നിന്ന് ദേശീയ പ്രതിജ്ഞയിലേക്ക്
ഈ ഓപ്പറേഷന്റെ ഏറ്റവും ശക്തമായ ഭാഗം അതിന്റെ പ്രതീകാത്മകതയാണ്. ഒരു യുവതി ഭർത്താവിന്റെ മൃതദേഹത്തിന് സമീപം ഇരുന്ന ചിത്രം രാജ്യത്തെ ഞെട്ടിച്ചിരുന്നു. വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കകം തന്നെ ഭർത്താവിനെ നഷ്ടപ്പെട്ട അവളുടെ കഥ, ഈ ആക്രമണത്തിന്റെ മാനുഷിക വേദനയെ അടയാളപ്പെടുത്തി. ഇത്തരം കഥകളായിരുന്നു ‘സിന്ദൂർ’ എന്ന വാക്കിന് കൂടുതൽ ആഴം നൽകുന്നത്.
‘ഓപ്പറേഷൻ സിന്ദൂർ’ ഇന്ത്യയുടെ സൈനിക ശക്തിയുടെ പ്രകടനമെന്നതിലുപരി, ഒരു രാജ്യത്തിന്റെ വികാരപ്രതികരണമാണ്. ഇത് പ്രതികാരത്തിന്റെയും നീതിയുടെയും ഇടയിൽ നിലകൊള്ളുന്ന ഒരു സന്ദേശമാണ് ഓപ്പറേഷൻ സിന്ദൂർ, അതായത് ഭീകരതയെ ഇനി ഒരിക്കലും സഹിക്കില്ലെന്നും നഷ്ടപ്പെട്ട ജീവിതങ്ങൾക്ക് നീതി ഉറപ്പാക്കുമെന്നും ഉള്ള ശക്തമായ സന്ദേശം.






