വാഷിങ്ടൺ: യുദ്ധം തുടങ്ങിയതിനുശേഷം പുറത്തുവന്നിട്ടുള്ള ഉപഗ്രഹചിത്രങ്ങൾ വിശകലനം ചെയ്തതിൽനിന്ന് പശ്ചിമേഷ്യയിലുള്ള യു.എസിന്റെ 228 സൈനികസൗകര്യങ്ങളോ യുദ്ധോപകരണങ്ങളോ ഇറാൻ ആക്രമണങ്ങളിൽ തകർന്നെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ടുചെയ്തു. ഹാങ്ങറുകൾ, ബാരക്കുകൾ, ഇന്ധന ഡിപ്പോസ്, യുദ്ധവിമാനങ്ങൾ, റഡാർ സംവിധാനങ്ങൾ, ആശയവിനിമയ സംവിധാനങ്ങൾ, വ്യോമപ്രതിരോധ സംവിധാനങ്ങൾ എന്നിവ അടക്കമുള്ളവയാണ് തകർന്നത്. ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളതിലും വലുതാണ് യുദ്ധത്തിൽ യു.എസിനുണ്ടായ നാശനഷ്ടമെന്നും പോസ്റ്റ് റിപ്പോർട്ടുചെയ്തു. ഇറാൻ യുദ്ധം തുടങ്ങിയതിനുപിന്നാലെ പശ്ചിമേഷ്യയിൽനിന്നുള്ള ഉപഗ്രഹചിത്രങ്ങൾ പുറത്തുവിടുന്നതിന് യു.എസ്. നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇറാൻ വാർത്താ ഏജൻസികൾ പുറത്തുവിട്ട ഉപഗ്രഹചിത്രങ്ങളെ യൂറോപ്യൻ […]







