തെഹ്‌റാന്‍: ഇറാന്‍- ഇസ്രായേല്‍ സംഘര്‍ഷം ശക്തമാകുന്നതിനിടെ എണ്ണവില കുത്തനെ ഉയരുന്നു. ഇന്ന് ഏഴ് ശതമാനം ഉയര്‍ന്ന് വില 74 ഡോളറിലേക്കെത്തി. സംഘര്‍ഷം അവസാനിപ്പിക്കാന്‍ സൗദിയുള്‍പ്പെടെ രാഷ്ട്രങ്ങള്‍ ട്രംപുമായി സംസാരിച്ചിട്ടുണ്ട്. ഏറ്റുമുട്ടല്‍ നീളുന്നത് ഗള്‍ഫ് രാഷ്ട്രങ്ങളേയും ഗുരുതരമായി ബാധിക്കും. ഇറാനും ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കും ഇടയിലുള്ള സ്‌ട്രെയ്റ്റ് ഓഫ് ഹൊര്‍മൂസ് വഴിയാണ് ഇറാന്റേതുള്‍പ്പെടെ ക്രൂഡ്ഓയില്‍ കയറ്റുമതി. സംഘര്‍ഷം നീണ്ടാല്‍ ഇതുവഴിയുളള യാത്ര തടസ്സപ്പെടും.
Also Read: ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം റെക്കോർഡിനരികെ
നിലവില്‍ എഴുപത്തിയഞ്ച് പിന്നിടാനിരിക്കുന്ന എണ്ണവില വൈകാതെ 90 കടക്കും. എണ്ണയുല്‍പാദന രാജ്യങ്ങള്‍ക്ക് വിലയേറ്റം ഗുണമാണെങ്കിലും സംഘര്‍ഷം തിരിച്ചടിയാണ് സൃഷ്ടിക്കുക. വില വര്‍ധിച്ചാല്‍ ഡിമാന്റ് കുറയുമെന്നതാണ് പ്രധാന കാരണം. ജിസിസി വിപണികളേയും ഇത് ഗുരുതരമായി ബാധിക്കും. ഓഹരി വിപണിയിലും നിക്ഷേപത്തിലും ഇത് പ്രകടമാണ്.
The post ഇറാന്‍- ഇസ്രായേല്‍ സംഘര്‍ഷം; എണ്ണവില കുത്തനെ ഉയരുന്നു appeared first on Express Kerala.