അടിമസമാനമായ ജീവിതങ്ങൾക്ക് അവകാശ ബോധത്തിൻ്റെയും പ്രത്യാശയുടെയും അതിജീവന സമരങ്ങളുടേയും പ്രാഥമിക പാഠങ്ങൾ പകർന്നുനൽകിയ നേതാവായിരുന്നു വിഎസ് അച്യുതാനന്ദൻ. മുഖ്യമന്ത്രി ആയിരുന്നപ്പോഴും പ്രതിപക്ഷത്തായപ്പോഴും വി.എസ് ഒരു പ്രതിപക്ഷനേതാവിൻ്റെ കരുത്തും കലഹവും പ്രകടിപ്പിച്ചു. പാർട്ടിയുടെ വഴി തെറ്റലുകളെ പൊതു ജനങ്ങളെ കൂട്ടിയാണ് അദ്ദേഹം തിരുത്താൻ ശ്രമിച്ചത്.
തൻ്റെ കഴിവും അധികാരവും സാധാരണ മനുഷ്യർക്ക് വേണ്ടി വിനിയോഗിച്ച നേതാവായിരുന്നു വി എസ്. ജനകീയ സമരങ്ങൾക്കും സിവിൽ മൂവ്മെൻ്റുകൾക്കും ജനാധിപത്യത്തിൻ്റെ മുറിയിൽ പ്രത്യേക ഇടം നൽകിയ നേതാവ്. അതിനാൽത്തന്നെ കക്ഷിരാഷ്ട്രീയത്തിൻ്റെ അതിർ വരമ്പുകൾക്കപ്പുറം കേരളത്തിലെ ജനങ്ങൾ വി എസിനെ ഓർമിക്കും എന്ന് പ്രവാസി വെൽഫെയർ അനുശോചന സന്ദേശത്തിൽ പറഞ്ഞു









