
ഹരിപ്പാട്: കടലാക്രമണത്തെ തുടർന്ന് റോഡിലേക്ക് കയറിക്കിടക്കുന്ന മണലിൽ കയറി നിയന്ത്രണം വിട്ട സ്‌കൂട്ടറിൽ നിന്നും വീണ യുവാവ് ബസ് കയറി മരിച്ചു. ആറാട്ടുപുഴ കോണിപ്പറമ്പിൽ താജുദ്ദീൻ മുസ്‌ലിയാരുടെ മകൻ മിഥിലാജാണ് മരിച്ചത്. 24 വയസായിരുന്നു. തൃക്കുന്നപ്പുഴ- വലിയഴിക്കൽ റോഡിൽ കാർത്തിക ജംഗ്ഷന് തെക്ക് ഭാഗത്ത് വൈകുന്നേരം ആറരയോടെയാണ് സംഭവം.
ആറാട്ടുപുഴ ഭാഗത്തേക്ക് സ്കൂട്ടറിൽ പോകുമ്പോൾ മണ്ണിൽ കയറി നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞതിനെ തുടർന്ന് റോഡിലേക്ക് വീണ മിഥിലാജിന്റെ ദേഹത്തുകൂടി ബസ്സ് കയറി ഇറങ്ങുകയായിരുന്നു. ഈ റൂട്ടിൽ ഓടുന്ന പത്മം എന്ന സ്വകാര്യ ബസ്സാണ് കയറിയത്.
ALSO READ: വി എസ് അച്യുതാനന്ദന് പൂക്കളംകൊണ്ട് സ്നേഹാദരം അർപ്പിച്ച് വി ശിവൻകുട്ടിയുടെ ഓഫീസ്
ഉടൻ തന്നെ ആലപ്പുഴ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആറാട്ടുപുഴ എ. ആർ. സ്കൂട്ടർ വർക്ക് ഷോപ്പിലെ ജോലിക്കാരനായിരുന്നു മിഥിലാജ്. മുംതാസ് ആണ് മാതാവ്. സഹോദരി: മിസ് രിയ.
The post റോഡിലേക്ക് കയറിക്കിടക്കുന്ന മണലിൽ കയറി സ്‌കൂട്ടർ മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം appeared first on Express Kerala.









