
മാവൂർ: സാമ്പത്തിക ഇടപാടിലെ തർക്കത്തെത്തുടർന്ന് സഹോദരങ്ങളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം. ചെറുവാടി സ്വദേശി പഴംപറമ്പിൽ മുഹമ്മദ് ഇർഫാനെതിരെയാണ് (22) മാവൂർ പോലീസ് കേസെടുത്തത്. ആക്രമണത്തിൽ തൻസീൽ (20), തസ്‌നീം (27) എന്നിവർക്കാണ് കാറിടിച്ച് പരിക്കേറ്റത്.
ഇർഫാനുമായുള്ള സാമ്പത്തിക ഇടപാടിനെച്ചൊല്ലി തൻസിഫ് എന്ന യുവാവിന് ശനിയാഴ്ച രാവിലെ മർദനമേറ്റു. മർദനത്തിന് ശേഷം ഇർഫാൻ തന്നെ തൻസിഫിനെ ആശുപത്രിയിലെത്തിച്ചു. സഹോദരനെ മർദിച്ചതറിഞ്ഞ് വടിയുമായി ആശുപത്രിയിലേക്ക് പോവുകയായിരുന്നു തൻസീലും തസ്‌നീമും. മുന്നൂർ പള്ളിക്ക് സമീപം വെച്ച് ഇവരെ കണ്ടതോടെ ഇർഫാൻ ഓടിച്ച കാർ ബൈക്കിന് നേരെ ഇടിച്ചു കയറ്റുകയായിരുന്നു.
Also Read: ഓട്ടിസം ബാധിതനായ കുട്ടിയെ പീഡിപ്പിച്ച അധ്യാപകന് 161 വർഷം തടവ്
തൻസീലിന്റെ തലയോട്ടിക്കും നട്ടെല്ലിനും പൊട്ടലുണ്ട്. തസ്‌നീമിന് തലച്ചോറിൽ രക്തസ്രാവവും ഇടുപ്പെല്ലിന് പൊട്ടലുമേറ്റു. ഇരുവരും ചികിത്സയിലാണ്. ആക്രമണത്തിന് ശേഷം കാർ ഉപേക്ഷിച്ച് കടന്നുകളഞ്ഞ ഇർഫാനായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് സംഭവം വ്യക്തമായത്. മെഡിക്കൽ കോളേജ് അസി കമ്മിഷണർ ഹരിപ്രസാദിന്റെ നേതൃത്വത്തിൽ മാവൂർ ഇൻസ്‌പെക്ടർ ടിപി ദിനേശ്, എസ്ഐമാരായ എൻകെ രമേശ്, സലീം മുട്ടത്ത്, സീനിയർ സിപിഒ. ഷിബു എന്നിവരുൾപ്പെട്ട സംഘം ഇർഫാനായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
The post സഹോദരനെ മർദിച്ചത് ചോദിക്കാൻ ചെന്നു; യുവാക്കളെ കാറിടിച്ചു തെറിപ്പിച്ചു appeared first on Express Kerala.









