
പനി, ജലദോഷം തുടങ്ങിയ രോഗങ്ങൾക്ക് ഡോക്ടറുടെ നിർദ്ദേശമില്ലാതെ ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്നതിനെതിരെ യുഎഇയിലെ ആരോഗ്യവിദഗ്ധർ കർശന മുന്നറിയിപ്പ് നൽകി. രാജ്യത്ത് ഇൻഫ്ലുവൻസ കേസുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, പലരും സ്വയം ചികിത്സ നടത്തുന്നതായി കണ്ടെത്തിയതിനെ തുടർന്നാണിത്. പ്രത്യേകിച്ച് പ്രവാസികൾക്കിടയിൽ പനി, ചുമ, തൊണ്ടവേദന എന്നിവയ്ക്ക് നാട്ടിൽ നിന്ന് കൊണ്ടുവന്നതോ മുൻപ് ബാക്കിവന്നതോ ആയ ആന്റിബയോട്ടിക്കുകൾ കഴിക്കുന്ന പ്രവണത കൂടിവരുന്നതായും അധികൃതർ നിരീക്ഷിക്കുന്നു.
വൈറസ് മൂലമുണ്ടാകുന്ന സാധാരണ പനിക്കും ജലദോഷത്തിനും ആന്റിബയോട്ടിക്കുകൾ യാതൊരു ഗുണവും ചെയ്യില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കുന്നു. മറിച്ച്, ഇത്തരം അനാവശ്യ മരുന്ന് ഉപയോഗം ശരീരത്തിലെ രോഗാണുക്കൾക്ക് മരുന്നിനെ പ്രതിരോധിക്കാനുള്ള ശേഷി വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് ഭാവിയിൽ ഗുരുതരമായ അണുബാധകൾ ഉണ്ടാകുമ്പോൾ മരുന്നുകൾ ഫലിക്കാത്ത അവസ്ഥയിലേക്ക് നയിക്കുമെന്നും ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ സംവിധാനത്തെ തകർക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
Also Read: കുവൈത്തിൽ ട്രാഫിക് പരിശോധന ശക്തം! ഒരാഴ്ചയ്ക്കിടെ 27,000 നിയമലംഘനങ്ങൾ, 50 പേർ പിടിയിൽ
രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ഡോക്ടറെ സമീപിച്ച് കൃത്യമായ പരിശോധനകൾക്ക് ശേഷം മാത്രം മരുന്നുകൾ കഴിക്കാൻ ശ്രദ്ധിക്കണം. ആന്റിബയോട്ടിക്കുകൾ നിർദ്ദേശിക്കപ്പെട്ടാൽ അതിന്റെ കോഴ്‌സ് പൂർണ്ണമായും പൂർത്തിയാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. പാതിവഴിയിൽ നിർത്തുന്നത് അപകടകരമാണ്. ഇത്തരം തെറ്റായ ചികിത്സാ രീതികൾക്കെതിരെ ജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി യുഎഇ ആരോഗ്യ മന്ത്രാലയം ‘ഫൈറ്റ് സൂപ്പർബഗ്‌സ്’ എന്ന പേരിൽ പ്രത്യേക ക്യാമ്പയിനും നടത്തിവരികയാണ്.
The post സ്വയം ചികിത്സ അപകടം! കർശന മുന്നറിയിപ്പുമായി യുഎഇ appeared first on Express Kerala.








