
സൂറിച്ച്: ലോകകപ്പ് ഫുട്‌ബോളിന് ആരവമുയരാന്‍ 42 ദിവസം മാത്രം ശേഷിക്കേ പുതിയ നിയമങ്ങളുമായി ഫിഫ രംഗത്ത്. കളിക്കളത്തില്‍ അച്ചടക്കം വര്‍ധിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പുതിയ നിയമങ്ങള്‍ നടപ്പിലാക്കുന്നത്. ഇതുവഴി ഫുട്‌ബോള്‍ ഗ്രൗണ്ടിലെ അച്ചടക്കമില്ലായ്‌മയും വംശീയ അധിക്ഷേപങ്ങളും കുറയുമെന്നാണ് ഫിഫയുടെ പ്രതീക്ഷ. അവയേതൊക്കെ എന്നു നോക്കാം..
വാ മൂടി മിണ്ടേണ്ട
കളിക്കളത്തില്‍ പ്രധാനമായും കണ്ടുവരുന്ന ഒരു കാഴ്ചയാണ് കളിക്‌ളത്തില്‍ താരങ്ങള്‍ വാ മൂടി വര്‍ത്തമാനം പറയുന്നത്. അതിനിമുതല്‍ വേണ്ട എന്നാണ് ഫിഫയുടെ തീരുമാനം. പലപ്പോഴും ഇത്തവം വര്‍ത്തമാനങ്ങള്‍ വംശീയാധിക്ഷേപമായി മാറാറുണ്ടെന്നാണ് ഫിഫയുടെ നിരീക്ഷണം. മൈതാനത്ത് തര്‍ക്കങ്ങള്‍ക്കിടെ വായ മൂടിപ്പിടിച്ച് സംസാരിക്കുന്ന കളിക്കാര്‍ക്ക് ഇനി നേരിട്ട് ചുവപ്പ് കാര്‍ഡ് നല്‍കാന്‍ റഫറിമാര്‍ക്ക് അധികാരമുണ്ടാകും.
ലിപ് റീഡിംഗിലൂടെയോ വാര്‍ പരിശോധനയിലൂടെയോ കണ്ടെത്താനാകാത്ത വിധം വംശീയ അധിക്ഷേപങ്ങളും തെറിവിളികളും നടത്തുന്നത് തടയാനാണ് ഈ നടപടി. ഈ വര്‍ഷം റയല്‍ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയറിന് നേരെയുണ്ടായ വംശീയ അധിക്ഷേപം തെളിയിക്കുന്നതിലുണ്ടായ ബുദ്ധിമുട്ടുകളും ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സിലെ വിവാദങ്ങളുമാണ് ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് ഫിഫയെ എത്തിച്ചത്.
മഞ്ഞക്കാര്‍ഡ് നിയമത്തില്‍ ഇളവ്
ലോകകപ്പിലെ ടീമുകളുടെ എണ്ണം 48 ആയി വര്‍ധിപ്പിച്ച സാഹചര്യത്തില്‍, സൂപ്പര്‍ താരങ്ങള്‍ സെമി ഫൈനലിലും ഫൈനലിലും പുറത്തിരിക്കേണ്ടി വരുന്നത് ഒഴിവാക്കാന്‍ മഞ്ഞക്കാര്‍ഡ് നിയമത്തില്‍ ഫിഫ ഇളവ് നല്‍കി. ഗ്രൂപ്പ് ഘട്ടം കഴിഞ്ഞാലുടന്‍ നിലവിലുള്ള മഞ്ഞക്കാര്‍ഡുകള്‍ റദ്ദാകും. തുടര്‍ന്ന് ക്വാര്‍ട്ടര്‍ ഫൈനലില്‍ മഞ്ഞക്കാര്‍ഡ് ലഭഇച്ചാലും അത് അടുത്ത മത്സരത്തിലേക്ക് പരിഗണിക്കില്ല. ഇതോടെ സെമി ഫൈനലില്‍ ഒരു മഞ്ഞക്കാര്‍ഡ് ലഭിക്കുന്ന താരം ഫൈനലില്‍ പുറത്തിരിക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാകും. സെമിയില്‍ ചുവപ്പ് കാര്‍ഡ് ലഭിച്ചാല്‍ മാത്രമേ ഫൈനല്‍ നഷ്ടമാകൂ.
സമയം പാഴാക്കിയാല്‍ പണി പാളും
കളിക്കളത്തില്‍ സമയം പാഴാക്കുന്നത് തടയാന്‍ പുതിയ നിബന്ധന. സസബ്സ്റ്റിറ്റിയൂട്ട് ചെയ്യപ്പെടുന്ന താരം 10 സെക്കന്‍ഡിനുള്ളില്‍ ഗ്രൗണ്ട് വിടണം. ഇത് ലംഘിച്ചാല്‍ ആ ടീം ഒരു മിനിറ്റ് സമയം 10 പേരുമായി കളിക്കേണ്ടി വരും. ത്രോ-ഇന്നുകള്‍ക്കും ഗോള്‍ കിക്കുകള്‍ക്കും ഇനി വിഷ്വല്‍ കൗണ്ട് ഡൗണ്‍ ഏര്‍പ്പെടുത്തും.
തീരുമാനത്തില്‍ പ്രതിഷേധിച്ചാല്‍ നടപടി
കളിക്കളത്തില്‍ റഫറിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് മൈതാനം വിടാന്‍ തയാറായാല്‍ അവര്‍ക്കും ഇനി ചുവപ്പ് കാര്‍ഡ് ലഭിക്കും. തീരുമാനത്തില്‍ പ്രതിഷേധിച്ച് വാഗ്വാദത്തിലേര്‍പ്പെട്ടാലും ഇതുതന്നെ അവസ്ഥ.








