
മൂന്നര വർഷം മുമ്പ് ആസ്റ്റൺ വില്ലയുടെ പരിശീലകനായി എത്തിയപ്പോൾ ഉനായ് എമറി ഒരു വാക്ക് നൽകിയിരുന്നു,”ട്രോഫികൾ നേടാൻ വേണ്ടിയാണ് ഞാൻ വരുന്നത്”. ആ വാക്ക് അന്വർത്ഥമാക്കിക്കൊണ്ട് യൂറോപ്പ കിരീടം സ്വന്തമാക്കി ആസ്റ്റൺ വില്ല ചരിത്രം കുറിച്ചു. ഫൈനലിൽ ഫ്രെയ്‌ബെർഗിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്താണ് വില്ലയുടെ കിരീടധാരണം. 1995-96 സീസണിൽ ഇംഗ്ലീഷ് ലീഗ് കപ്പ് നേടിയ ശേഷം കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി നീണ്ടുനിന്ന കിരീടവരൾച്ചയാണ് ഉനായ് എമറിയുടെ തന്ത്രങ്ങൾക്ക് മുന്നിൽ അവസാനിച്ചത്.
മത്സരത്തിലുടനീളം ആസ്റ്റൺ വില്ലയുടെ വ്യക്തമായ ആധിപത്യമായിരുന്നു കണ്ടത്. യുറി ടെയ്‌ലമൻസ് (40-ാം മിനിറ്റ്), എമിലിയാനോ ബ്യുൻഡിയ (45+2 മിനിറ്റ്) എന്നിവരുടെ ഗോളുകളിൽ ആദ്യ പകുതിയിൽ തന്നെ വില്ല രണ്ട് ഗോളിന്റെ ലീഡ് നേടി. രണ്ടാം പകുതിയിൽ മോർഗൻ റോഗർസ് (57-ാം മിനിറ്റ്) കൂടി സ്കോർ ചെയ്തതോടെ വിജയം പൂർണ്ണമായി.
Also Read:ചെന്നൈയുടെ പ്ലേ ഓഫ് മോഹം; ഇന്ന് ഗുജറാത്തിനെതിരെ ജീവൻമരണ പോരാട്ടം
യൂറോപ്പ കിരീടത്തിൽ ആസ്റ്റൺ വില്ലയുടെ കന്നിയാത്രയാണിത്. 1981-82 സീസണിലെ യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടവും യൂറോപ്യൻ സൂപ്പർ കപ്പും നേരത്തെ സ്വന്തമാക്കിയിട്ടുണ്ടെങ്കിലും, നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള ഈ നേട്ടം വില്ലയുടെ ചരിത്രത്തിൽ സുവർണ്ണാക്ഷരങ്ങളിൽ കുറിക്കപ്പെടും. പ്രീമിയർ ലീഗ് കിരീടം, എഫ്എ കപ്പ് തുടങ്ങിയവ മുൻപ് നേടിയിട്ടുണ്ടെങ്കിലും, ഉനായ് എമറിയുടെ കീഴിൽ ടീം കൈവരിക്കുന്ന ഈ നേട്ടം വില്ല ആരാധകർക്ക് വലിയൊരു ആവേശമാണ് സമ്മാനിക്കുന്നത്.
The post മൂന്ന് പതിറ്റാണ്ടിന്റെ കാത്തിരിപ്പ് അവസാനിപ്പിച്ച് ആസ്റ്റൺ വില്ല; യൂറോപ്പ കിരീടത്തിൽ മുത്തമിട്ടു appeared first on Express Kerala.







