Thursday, March 12, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

വിഡി സതീശനും കെ.സിയും മുഖ്യമന്ത്രിയാകില്ല ? കോൺഗ്രസ്സിൽ ഗ്രൂപ്പുകൾ തിരിച്ചു വരുന്നു, നേതാക്കൾ ആശങ്കയിൽ

by News Desk
December 24, 2025
in INDIA
വിഡി-സതീശനും-കെ.സിയും-മുഖ്യമന്ത്രിയാകില്ല-?-കോൺഗ്രസ്സിൽ-ഗ്രൂപ്പുകൾ-തിരിച്ചു-വരുന്നു,-നേതാക്കൾ-ആശങ്കയിൽ

വിഡി സതീശനും കെ.സിയും മുഖ്യമന്ത്രിയാകില്ല ? കോൺഗ്രസ്സിൽ ഗ്രൂപ്പുകൾ തിരിച്ചു വരുന്നു, നേതാക്കൾ ആശങ്കയിൽ

ഗ്രൂപ്പുകൾ തന്നെയാണ് കോൺഗ്രസ്സിൽ കാര്യങ്ങൾ ഇപ്പോഴും തീരുമാനിക്കുന്നത് എന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് കൊച്ചിയിലെ മേയർ തിരഞ്ഞെടുപ്പ്. കെ.പി.സി.സിയെ ഹൈക്കമാൻ്റിൽ നിന്നും നിയന്ത്രിക്കുന്ന കെ.സി വേണുഗോപാലിൻ്റെ ഗ്രൂപ്പിൽപ്പെട്ട ദീപ്തി മേരി വർഗ്ഗീസിനെയാണ് ഇവിടെ തഴഞ്ഞിരിക്കുന്നത്. ദീപ്തിയെ മേയറാക്കുക എന്ന ലക്ഷ്യം മുൻ നിർത്തി തന്നെയാണ് അവരെ മത്സരിപ്പിച്ചിരുന്നത്. കെ.പി.സി.സി ജനറൽ സെക്രട്ടറി ആയതിനാൽ ദീപ്തി ആകുമെന്ന് തന്നെയാണ് യു.ഡി.എഫിന് നഗരസഭയിൽ ഭൂരിപക്ഷം കിട്ടിയപ്പോൾ ജനങ്ങളും മാധ്യമ പ്രവർത്തകരും ഉൾപ്പെടെ എല്ലാവരും കരുതിയിരുന്നത്. എന്നാൽ ആ കണക്ക് കൂട്ടലുകളാണ് ഇപ്പോൾ തെറ്റിയിരിക്കുന്നത്.

അതായത് വലിയ ഒരു ഇടവേളക്ക് ശേഷം കോൺഗ്രസ്സിൽ ഗ്രൂപ്പുകൾ അവരുടെ കരുത്ത് കാട്ടിയ കാഴ്ചയാണ് ഇവിടെ നാം കണ്ടിരിക്കുന്നത്. സമുദായ താൽപര്യം മാത്രം നോക്കിയല്ല കൊച്ചി മേയറെ കോൺഗ്രസ്സ് നിശ്ചയിച്ചിരിക്കുന്നത്. കെ.സി വേണുഗോപാൽ ആവശ്യപ്പെട്ടിട്ടും ഇങ്ങനെ ഒരു തീരുമാനമെടുക്കാൻ ഗ്രൂപ്പുകളെ പ്രേരിപ്പിച്ചത് നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടു തന്നെയാണ്. ഇത് കെ.സി വേണുഗോപാലിനു മാത്രമല്ല പ്രതിപക്ഷ നേതാവ് വി.ഡി സതീശനുകൂടി കിട്ടിയ പ്രഹരമാണ്.

കാരണം, കൊച്ചി കോർപ്പറേഷനിലെ തിരഞ്ഞെടുപ്പ് ചുമതല നിർവ്വഹിച്ചിരുന്നത് വി.ഡി സതീശനായിരുന്നു. സതീശൻ തന്നോട് നയിക്കാൻ ആവശ്യപ്പെട്ടിരുന്നതായി ദീപ്തിയും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഗ്രൂപ്പുകൾ പിടിമുറുക്കിയപ്പോൾ സ്വന്തം തട്ടകമായിട്ടു പോലും, പ്രതിപക്ഷ നേതാവ് പോലും നിസഹായവസ്ഥയിലായി പോയി എന്നതാണ് യാഥാർത്ഥ്യം.

Also Read: പിണറായി സ്വയം മാറി നിൽക്കാൻ സാധ്യത, തരൂരിനെ ഇറക്കാൻ ബി.ജെ.പി, ആത്മവിശ്വാസം കൈവിടാതെ യു.ഡി.എഫ്…

കാര്യങ്ങളുടെ കിടപ്പ് ഇങ്ങനെയാണെങ്കിൽ അവരുടെ മുഖ്യമന്ത്രി സ്വപ്നവും നടക്കാൻ പോകുന്നില്ല എന്നു തന്നെ വിലയിരുത്തേണ്ടതായി വരും. സംസ്ഥാന കോൺഗ്രസ്സിൻ്റെ അടിത്തട്ടിൽ ഇപ്പോഴും ഗ്രൂപ്പുകൾക്ക് തന്നെയാണ് മേധാവിത്വമുള്ളത്. ഉമ്മൻ ചാണ്ടി മരണപ്പെട്ടെങ്കിലും എ ഗ്രൂപ്പ് മരിച്ചിട്ടില്ല. അവർക്ക് തന്നെയാണ് ഏറ്റവും കൂടുതൽ സ്വാധീനമുള്ളത്. ഐ ഗ്രൂപ്പിനെ പലതായി വിഡി സന്തീശനും കെ.സി വേണുഗോപാലും പിളർത്തിയിട്ടുണ്ടെങ്കിലും, ഐ ഗ്രൂപ്പിലെ പ്രബല വിഭാഗം ഇപ്പോഴും ചെന്നിത്തലയുടെ കൂടെ തന്നെയാണുള്ളത്.

ഗ്രൂപ്പുകളെ അപ്രസക്തമാക്കി പാർട്ടി പിടിച്ചെടുക്കാൻ ഇടപെട്ട കെ.സിക്കും സതീശനും ഒരു ഷോക്ക് ട്രീറ്റ്മെൻ്റ് കൊടുക്കാൻ ലഭിച്ച അവസരം എയും ഐയും ഒരുമിച്ച് ഉപയോഗപ്പെടുത്തിയതു കൊണ്ടാണ് ദീപ്തി തെറിച്ചിരിക്കുന്നത്. ഇതാകട്ടെ പ്രതിപക്ഷ നേതാവിൻ്റെയും സംഘടനാ ജനറൽ സെക്രട്ടറിയുടെയും ഒപ്പം നിൽക്കുന്നവർക്കുള്ള ഒരു താക്കീത് കൂടിയാണ്.

സതീശൻ്റെയും കെ സി വേണുഗോപാലിൻ്റെയും കൂടെ ഉള്ളവർ, ഇവർ മുഖ്യമന്ത്രിമാരാകും എന്ന് കണ്ട് ഒപ്പം കൂടിയവരാണ്. അതിനുള്ള സാധ്യത കുറയുകയും ഇവർ വിചാരിച്ചാൽ പോലും പാർട്ടിയിൽ കാര്യങ്ങൾ നടക്കില്ലന്ന് ബോധ്യപ്പെടുകയും ചെയ്താൽ, അവർക്കിടയിലും സ്വാഭാവികമായും ചോർച്ചകൾ സംഭവിക്കും.

പാർട്ടിയിലെ തൻ്റെ സ്വാധീനം ഉപയോഗിച്ച്, നിയമസഭാ സീറ്റുകൾ വേണ്ടപ്പെട്ടവർക്ക് നൽകുകയും, അതുവഴി എം.എൽ.എമാരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാക്കാമെന്നുമുള്ള ഒരു ചിന്തയിലാണ് കെ.സി വേണുഗോപാൽ നിലവിൽ മുന്നോട്ട് പോകുന്നത്. വി.ഡി സതീശനാകട്ടെ പ്രതിപക്ഷ നേതാവ് എന്ന പദവി ഉള്ളതിനാൽ , യു.ഡി.എഫിന് ഭരണം ലഭിച്ചാൽ, ഹൈക്കമാൻ്റിന് തന്നെ മാറ്റി നിർത്താൻ കഴിയില്ലന്ന ഒറ്റ വിശ്വാസത്തിലാണ് മുഖ്യമന്ത്രി പദം സ്വപനം കാണുന്നത്.

എന്നാൽ, ഇവരുടെ രണ്ടു പേരുടെയും ഈ ആഗ്രഹം നടക്കണമെങ്കിൽ രമേശ് ചെന്നിത്തല എന്ന നേതാവും എ – ഐ ഗ്രൂപ്പുകളും അപ്രസക്തമാകണം. അതെന്തായാലും സംഭവിക്കില്ല എന്ന് കൊച്ചി മേയറെ തീരുമാനിച്ചതിൽ തന്നെ വ്യക്തമായ സ്ഥിതിക്ക് ഇനിയാണ് കോൺഗ്രസ്സിലെ യഥാർത്ഥ പോര് നടക്കാൻ പോകുന്നത്.

ഇങ്ങനെ കാര്യങ്ങൾ മുന്നോട്ട് പോയാൽ യു.ഡി.എഫിന് അധികാരം ലഭിച്ചാൽ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകാനുള്ള സാധ്യത തള്ളിക്കളയാനും സാധിക്കില്ല. പണ്ട് വൈരികളായിരുന്ന എ ഗ്രൂപ്പിനും ഐ ഗ്രൂപ്പിനും ഇങ്ങനെ ഒറ്റക്കെട്ടായി നിൽക്കാമെങ്കിൽ കോൺഗ്രസ്സിൽ ഇനിപലതും സംഭവിക്കും. കൊച്ചി കോർപ്പറേഷനിലെ കൗൺസിലർമാരുടെ എണ്ണത്തിൽ ഐ ഗ്രൂപ്പിനേക്കാൾ കൂടുതൽ എ ഗ്രൂപ്പിന് ഉണ്ടായിട്ടു പോലും ആദ്യ ടേമിൽ ഐ ഗ്രൂപ്പിലെ വി.കെ മിനിമോൾ മേയറാകട്ടെ എന്ന് എ ഗ്രൂപ്പ് തീരുമാനിച്ചു എങ്കിൽ യു.ഡി.എഫിന് ഭൂരിപക്ഷം ലഭിച്ചാൽ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകട്ടെ എന്ന് അവർ തീരുമാനിച്ചാലും അത്ഭുതപ്പെടേണ്ടതില്ല.

ഹൈക്കമാൻ്റിന് പോലും അത്തരം ഘട്ടത്തിൽ പരിമിതികൾ ഉണ്ടാകും. പുറത്ത് കാണിക്കുന്ന ഈ പിന്തുണയൊന്നും, സംസ്ഥാനത്തെ കോൺഗ്രസ്സിന് അകത്ത് കെ.സി വേണുഗോപാലിനുമില്ല. വി.ഡി സതീശനുമില്ല. അതു കൊണ്ടു തന്നെ, ഹൈക്കമാൻ്റിനും പരിമിതികൾ ഏറെയുണ്ടാകും. കെ.പി.സി.സി ഭാരവാഹികളെ പ്രഖ്യാപിച്ചത് പോലെ നിയമസഭാ സീറ്റുകളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനും ഇനി ഹൈക്കമാൻ്റിന് കഴിയുകയില്ല. ഗ്രൂപ്പ് താൽപര്യങ്ങളും സാമുദായിക താൽപര്യങ്ങളും മുഖവിലക്കെടുക്കാതെ സ്ഥാനാർത്ഥികളെ എങ്ങാനും പ്രഖ്യാപിച്ചാൽ, അവിടങ്ങളിൽ ഒക്കെ ഗ്രൂപ്പുകളുടെ പിന്തുണയോടെ റിബലുകൾ മത്സരിക്കാനുള്ള സാധ്യതയും വർദ്ധിക്കും. ഇടതുപക്ഷത്തിന് മൂന്നാം ഊഴം ഉറപ്പിക്കുന്ന അത്തരം ഒരു വിഡ്ഢിത്തം കോൺഗ്രസ്സ് ഹൈക്കമാൻ്റ് എന്തായാലും ചെയ്യില്ല.

Also Read: എഡിജിപി ശ്രീജിത്തിനെയും പ്രത്യേക അന്വേഷണ സംഘത്തെയും സംശയ മുനയിൽ നിർത്തി വിചാരണകോടതി..!

കേരളത്തിൽ യു.ഡി.എഫ് ഭരണം പിടിച്ചില്ലങ്കിൽ ആദ്യം തെറിക്കാൻ പോകുന്നത് കെ.സി വേണുഗോപാലിൻ്റെ സംഘടനാ ജനറൽ സെക്രട്ടറി സ്ഥാനമാണ്. അതോടൊപ്പം തന്നെ, വി.ഡി സതീശൻ്റെ കോൺഗ്രസ്സിലെ ഭാവിയും തീരും. പിന്നെ അദ്ദേഹം പ്രഖ്യാപിച്ചതു പോലെ തന്നെ, രാഷ്ട്രീയ വനവാസത്തിനു തന്നെ പോകേണ്ടതായും വരും.

രമേശ് ചെന്നിത്തലയെ സംബന്ധിച്ചാണെങ്കിൽ, അദ്ദേഹത്തിന് നിലവിൽ 69 വയസ്സായി, ഇത്തവണ യു.ഡി.എഫിന് ഭരണം ലഭിച്ചാൽ, മുഖ്യമന്ത്രിയാകാനുള്ള അവസാനത്തെ അവസരമാണ് മുൻപിൽ ഉള്ളത്. അതു കൊണ്ടു തന്നെ, അദ്ദേഹം പരമാവധി അതിനായി ശ്രമിക്കുകയും ചെയ്യും. എ ഗ്രൂപ്പുമായുള്ള കൂട്ട് കെട്ട് അതിൻ്റെ ഭാഗമാണ്. ഉമ്മൻ ചാണ്ടി മാത്രമാണ് മരണപ്പെട്ടത്. അതല്ലാതെ എ ഗ്രൂപ്പ് ഇല്ലാതായിട്ടില്ല എന്നത് ചെന്നിത്തലയ്ക്ക് കൃത്യമായി അറിയാം. എയും ഐയും ചെന്നിത്തലയ്ക്ക് വേണ്ടി ഒരുമിച്ച് ശബ്ദമുയർത്തിയാൽ, മറിച്ചൊരു തിരുമാനമെടുക്കാൻ ഹൈക്കമാൻ്റിന് ബുദ്ധിമുട്ടാകും.

ആലപ്പുഴ എംപിയായ കെ.സി വേണുഗോപാൽ നിയമസഭയിലേക്ക് മത്സരിക്കുകയാണെങ്കിൽ, ചുരുങ്ങിയത് അരഡസൻ എം.പിമാരെയെങ്കിലും ഹൈക്കമാൻ്റിന് മത്സരിപ്പിക്കേണ്ടതായി വരും. അതിൽ, അടൂർ പ്രകാശും, ഹൈബി ഈഡനും, കെ സുധാകരനും, ബെന്നി ബെഹന്നാനും കൊടിക്കുന്നിൽ സുരേഷും ഉൾപ്പെടെ വരും. കെ.സിക്ക് മത്സരിക്കാമെങ്കിൽ, ഞങ്ങൾക്കും ആകാം എന്ന് അവർ പറഞ്ഞാൽ ഹൈക്കമാൻ്റ് വെട്ടിലായി പോകും. തിരഞ്ഞെടുപ്പ് കാലമായതിനാൽ ഒരു നേതാവിനെയും പിണക്കാൻ രാഹുൽ ഗാന്ധിക്ക് കഴിയുകയുമില്ല.

ഈ പറഞ്ഞ എം.പി മാരെല്ലാം മത്സരിക്കുകയും വിജയിക്കുകയും ചെയ്താൽ, പിന്നെ അധികാരത്തിന് വേണ്ടിയുള്ള അടിയുടെ പൊടിപൂരും തന്നെയാണ് നടക്കുക. അത് കോൺഗ്രസ്സിനെ ഒരു പിളർപ്പിൽ കൊണ്ടു ചെന്നെത്തിച്ചാൽ പോലും അത്ഭുതപ്പെടേണ്ടതില്ല. മാത്രമല്ല, ഈ എം.പിമാർ രാജിവയ്ക്കുന്ന ലോകസഭ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് വന്നാൽ, അവിടെ വിജയിച്ചു കയറുന്നതും കോൺ ഗേസ്സിനെ സംബന്ധിച്ച് ബുദ്ധിമുട്ടാകും. ഇടതുപക്ഷത്തിനും ബി.ജെ.പിക്കുമാണ് അത്തരമൊരു സാഹചര്യം ഗുണം ചെയ്യുക.

EXPRESS VIEW

വീഡിയോ കാണാം…

The post വിഡി സതീശനും കെ.സിയും മുഖ്യമന്ത്രിയാകില്ല ? കോൺഗ്രസ്സിൽ ഗ്രൂപ്പുകൾ തിരിച്ചു വരുന്നു, നേതാക്കൾ ആശങ്കയിൽ appeared first on Express Kerala.

ShareSendTweet

Related Posts

ഇന്ത്യയിലേക്ക്-സ്വാഗതം,-പ്രസിഡന്റ്-സ്റ്റബ്ബ്!-ഫിന്നിഷ്-നേതാവിന്-ഊഷ്മള-സ്വീകരണം-നൽകി-പ്രധാനമന്ത്രി
INDIA

ഇന്ത്യയിലേക്ക് സ്വാഗതം, പ്രസിഡന്റ് സ്റ്റബ്ബ്! ഫിന്നിഷ് നേതാവിന് ഊഷ്മള സ്വീകരണം നൽകി പ്രധാനമന്ത്രി

March 4, 2026
അമേരിക്കയെ-വിറപ്പിച്ച്-ഇറാന്റെ-ക്രിപ്‌റ്റോ-വിപ്ലവം!
INDIA

അമേരിക്കയെ വിറപ്പിച്ച് ഇറാന്റെ ക്രിപ്‌റ്റോ വിപ്ലവം!

March 4, 2026
ചെന്നൈയിൽ-കാറുകൾ-കൂട്ടിയിടിച്ച്-അപകടം;-പാലക്കാട്-സ്വദേശിനിയായ-നിയമവിദ്യാർഥിനി-മരിച്ചു
INDIA

ചെന്നൈയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; പാലക്കാട് സ്വദേശിനിയായ നിയമവിദ്യാർഥിനി മരിച്ചു

March 4, 2026
ഇലക്ട്രിക്-വിപണി-പിടിക്കാൻ-മഹീന്ദ്ര;-അത്യാധുനിക-സൗകര്യങ്ങളുമായി-xev-9e-സിനലക്സ്-എഡിഷൻ-പുറത്തിറങ്ങി
INDIA

ഇലക്ട്രിക് വിപണി പിടിക്കാൻ മഹീന്ദ്ര; അത്യാധുനിക സൗകര്യങ്ങളുമായി XEV 9e സിനലക്സ് എഡിഷൻ പുറത്തിറങ്ങി

March 4, 2026
ഇറാനിൽ-ഇസ്രയേൽ-വ്യോമാക്രമണം;-വിമാനത്താവളത്തിൽ-നിർത്തിയിട്ടിരുന്ന-യാത്രാവിമാനം-തകർന്നു
INDIA

ഇറാനിൽ ഇസ്രയേൽ വ്യോമാക്രമണം; വിമാനത്താവളത്തിൽ നിർത്തിയിട്ടിരുന്ന യാത്രാവിമാനം തകർന്നു

March 3, 2026
ആറ്റുകാൽ-പൊങ്കാലയെ-രാഷ്ട്രീയവൽക്കരിക്കാൻ-അനുവദിക്കില്ല;-നുണപ്രചാരണങ്ങൾ-തള്ളി-മന്ത്രി-വി.-ശിവൻകുട്ടി
INDIA

ആറ്റുകാൽ പൊങ്കാലയെ രാഷ്ട്രീയവൽക്കരിക്കാൻ അനുവദിക്കില്ല; നുണപ്രചാരണങ്ങൾ തള്ളി മന്ത്രി വി. ശിവൻകുട്ടി

March 3, 2026
Next Post
ഇന്ത്യ-ശ്രീലങ്ക-വനിതാ-ക്രിക്കറ്റ്-ടീമുകള്‍ക്ക്-തിരുവനന്തപുരത്ത്-ഊഷ്മള-സ്വീകരണം

ഇന്ത്യ-ശ്രീലങ്ക വനിതാ ക്രിക്കറ്റ് ടീമുകള്‍ക്ക് തിരുവനന്തപുരത്ത് ഊഷ്മള സ്വീകരണം

കെസിയുടെയും-സതീശന്റെയും-മുഖ്യമന്ത്രി-സ്വപ്നം-തകരും-!-|-about-congres

കെസിയുടെയും സതീശന്റെയും മുഖ്യമന്ത്രി സ്വപ്നം തകരും ! | About Congres

ഇന്നത്തെ-രാശിഫലം:-2025-ഡിസംബർ-25-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?

ഇന്നത്തെ രാശിഫലം: 2025 ഡിസംബർ 25 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • നൻപൻ ഡാ… ട്രംപിന്റെ ഭീഷണി ഏശില്ല, ഇന്ധന പ്രതിസന്ധി പരിഹരിക്കാൻ ഇന്ത്യയെ സഹായിക്കാൻ തയാർ, ഗ്യാസ് വിതരണത്തിലും സഹകരിക്കാൻ സന്നദ്ധത അറിയിച്ച് റഷ്യ!! വരും ആഴ്ചകളിൽ 95 ലക്ഷം ബാരൽ ക്രൂഡ് ഓയിലുമായി റഷ്യൻ കപ്പലുകൾ ഇന്ത്യൻ തീരത്തെത്തും
  • മരക്കഷ്ണംകൊണ്ട് തലയ്ക്കിട്ടടിച്ചു, നിലത്തിട്ട് ചവിട്ടിക്കൂട്ടി… നടന്നു പോകുമ്പോൾ വഴിതടസപ്പെടുത്തിയെന്നാരോപിച്ച് ക്ഷേത്ര ഉത്സവത്തിനിടെ വിദ്യാർഥിക്കിട്ട് മദ്യപസംഘത്തിന്റെ ക്രൂര മർദനം, ​പരുക്കേറ്റ അടൂർ ഗവ. പോളിടെക്‌നിക്ക് കോളേജ് വിദ്യാർഥി ​ഗുരുതരാവസ്ഥയിൽ
  • മോദിയും ബെഞ്ചമിൻ നെതന്യാഹുവും ഇരട്ടകൾ; ഇന്ത്യയുമായി അടുത്തബന്ധമുള്ള ഇറാനെതിരെ ഇസ്രയേൽ നടത്തുന്ന വേട്ടയ്ക്കെതിരെ പ്രധാനമന്ത്രി ഒരക്ഷരം മിണ്ടുന്നില്ലല്ലോ? മുഖ്യമന്ത്രി പിണറായി വിജയൻ
  • ഇറാന്റെ യുദ്ധക്കപ്പലിനെ ശ്രീലങ്കയുടെ ഗാലെ തീരത്ത് കടലില്‍ താഴ്ത്തി അന്തര്‍വാഹിനി; 101 നാവികരെ കാണാതായി; 78 പേരെ രക്ഷപ്പെടുത്തി; 32 പേരുടെ നില ഗുരുതരം; സംഭവത്തിനു പിന്നിൽ അമേരിക്കയോ?
  • അടുത്ത തുറുപ്പുചീട്ട് ഇറക്കി ട്രംപ്!! ഇറാൻ ഭരണകൂടവുമായി എതിർപ്പുള്ള കുർദിഷ് സായുധ സംഘങ്ങളെ തെരഞ്ഞുപിടിച്ച് ചർച്ച, പോരാളികൾക്കു ആയുധമെത്തിക്കാൻ അമേരിക്കൻ ചാര സംഘടനയായ സിഐഎ… ലക്ഷ്യം അരക്ഷിതാവസ്ഥ മുതലാക്കി രാജ്യത്തിനകത്ത് സായുധ വിപ്ലവം

Recent Comments

No comments to show.

Archives

  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.