
ഉത്തർപ്രദേശിലെ കാൺപൂരിൽ 11 വയസ്സുള്ള ഇരട്ടപ്പെൺമക്കളെ പിതാവ് ക്രൂരമായി കൊലപ്പെടുത്തി. മെഡിക്കൽ റെപ്രസന്റേറ്റീവ് ആയി ജോലി ചെയ്യുന്ന ശശി രഞ്ജൻ മിശ്ര (48) ആണ് മക്കളായ റിദ്ധിയെയും സിദ്ധിയെയും കൊലപ്പെടുത്തിയത്. ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം.
ശനിയാഴ്ച രാത്രി മക്കൾക്കൊപ്പം ഉറങ്ങണമെന്ന് ആവശ്യപ്പെട്ട ശശി അവരെ സ്വന്തം മുറിയിലേക്ക് കൊണ്ടുപോയി. പുലർച്ചെ 2:30-ഓടെ മക്കളെ ഓരോരുത്തരായി വാഷ്റൂമിലേക്ക് കൊണ്ടുപോയി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് രണ്ട് മണിക്കൂറിന് ശേഷം പ്രതി തന്നെ പൊലീസിന്റെ എമർജൻസി നമ്പറിൽ വിളിച്ച് വിവരം അറിയിച്ചു. പൊലീസ് എത്തിയപ്പോൾ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു കുട്ടികൾ.
Also Read: ഭർത്തൃപീഡനം; യുവതിയുടെ ആത്മഹത്യയിൽ ഭർത്താവ് പിടിയിൽ
ഭാര്യ രേഷ്മയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് ശശി സംശയിച്ചിരുന്നതായും ഇതേച്ചൊല്ലി വഴക്കുകൾ പതിവായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ശശി വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നതായും വീട്ടിൽ നിരവധി സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരുന്നതായും ഭാര്യ മൊഴി നൽകി. ഇവർക്ക് ആറ് വയസ്സുള്ള ഒരു മകൻ കൂടിയുണ്ട്. പെൺമക്കളെ താൻ നോക്കിക്കൊള്ളാമെന്നും മകനെ ഭാര്യ കൊണ്ടുപോകണമെന്നും ഇയാൾ മുൻപ് ആവശ്യപ്പെട്ടിരുന്നു.
The post മക്കൾക്കൊപ്പം ഉറങ്ങണമെന്ന് വാശിപിടിച്ചു; ഇരട്ടകളെ കഴുത്തറുത്ത് കൊലപ്പെടുത്തി പിതാവ് appeared first on Express Kerala.








