ന്യൂഡൽഹി: വിദേശ രാജ്യങ്ങളിലുള്ള ഇന്ത്യൻ പ്രവാസികൾക് കാര്യക്ഷമമായ നിയമസഹായം ഉറപ്പുവരുത്തണമെന്ന് പ്രവാസി ലീഗൽ സെൽ. വിദേശരാജ്യത്ത് മൂന്ന് ഇന്ത്യക്കാർ വധശിക്ഷക്ക് വിധേയരായ പശ്ചാത്തലത്തിലാണ് വിദേശകാര്യ മന്ത്രാലയത്തിനു ഈ ആവശ്യമുന്നയിച്ചുകൊണ്ട് നിവേദനം സമർപ്പിച്ചത്. അർഹരായ എല്ലാ ഇന്ത്യൻ പൗരന്മാർക്കും സൗജന്യ നിയമ സഹായം ഉറപ്പുവരുത്താൻ ലീഗൽ സർവീസ് അതോറിറ്റീസ് ആക്ട് വ്യവസ്ഥ ചെയ്യുന്നുണ്ട്. ഈ ആനുകൂല്യം വിദേശത്തുള്ള ഇൻഡ്യാക്കാർക്കും ഉറപ്പുവരുത്തണമെന്നാണ് നിവേദനത്തിലെ പ്രധാന ആവശ്യം.
അടുത്തിടെ വധശിക്ഷക്ക് വിധേയയാതിനുശേഷം ഏതാനും ദിവസങ്ങൾക്കു ശേഷമാണ് ഈ വിവരം ഡൽഹി ഹൈക്കോടതി മുഖേന ഇക്കാര്യം കുടുംബമറിയുന്നത് തന്നെ. കാര്യക്ഷമമായ നിയമസഹായം കിട്ടുന്നില്ല എന്നുള്ളതിന് ഉത്തമഉദാഹരണമാണ് ഈ സംഭവം എന്ന് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രെസിഡെന്റ് അഡ്വ. ജോസ് എബ്രഹാം നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യൻ പൗരന്മാരെ സഹായിക്കാനായി കൊണ്ടുവന്ന ഇന്ത്യൻ കമ്മ്യൂണിറ്റി ഡെവലൊപ്മെന്റ് ഫണ്ടും കാര്യക്ഷമമായി വിനിയോഗിക്കുന്നില്ല എന്നും നിവേദനത്തിൽ ചൂണ്ടിക്കാണിക്കുന്നു. ഈ വിഷയത്തിൽ അടിയന്തിരമായ നടപടി പ്രതീക്ഷിക്കുന്നതായി പ്രവാസി ലീഗൽ സെൽ ഗ്ലോബൽ വക്താവ് സുധീർ തിരുനിലത്ത് വാർത്താകുറിപ്പിൽ പറഞ്ഞു.