“വിഎസ് ബാഗ് തുറന്ന് ഒരു ലക്ഷം രൂപ എടുത്ത് അവളുടെ പപ്പയുടെ കയ്യില്‍ കൊടുത്തു. അദ്ദേഹം അത് വാങ്ങാന്‍ മടിച്ചു… വളരെ പതുക്കെ മന്ത്രിക്കും പോലെ വിഎസ് പറഞ്ഞു, ”ഇത് അവളുടെ മുത്തശ്ശന്‍ തരുന്നതാണ് വാങ്ങിക്കോളൂ, ഇതെന്റെ പെന്‍ഷന്‍ കാശ് സൂക്ഷിച്ചു വെച്ചതാണ്.”
വിഎസ് എന്ന രാഷ്ട്രീയ നേതാവിന് പൊതുസമൂഹത്തിനു മുന്നിൽ സാധാരണക്കാരനിൽ സാധാരണക്കാരനായി ജീവിക്കാനായിരുന്നു ഇഷ്ടം. പല കുഞ്ഞുമക്കൾക്കും ആ വിപ്ലവകാരി മുത്തശ്ശനായിരുന്നു. കേരളത്തെ നടുക്കിയ സൂര്യനെല്ലി കേസിന്റെ ഗതിവിഗതികള്‍...









