
രാഹുൽ ഗാന്ധിക്ക് സംസാരിക്കാൻ അവസരം നിഷേധിച്ചതിനെച്ചൊല്ലി പാർലമെന്റിന്റെ ഇരുസഭകളും ഇന്നും കടുത്ത പ്രതിഷേധത്തിന് വേദിയായി. ലോക്‌സഭയിൽ പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗം ഒഴിവാക്കി നന്ദിപ്രമേയ ചർച്ച ശബ്ദവോട്ടോടെ പാസാക്കി. പ്രതിപക്ഷ ബഹളത്തെത്തുടർന്ന് രാവിലെ സഭ ചേർന്നപ്പോൾ വെറും 63 സെക്കൻഡ് മാത്രമാണ് നടപടികൾ നടന്നത്.
പ്രധാനമന്ത്രിക്കെതിരെ ബാനറുകളുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയതോടെ സഭ താൽക്കാലികമായി നിർത്തിവെച്ചു. രാജ്യസഭയിലും ഭരണ-പ്രതിപക്ഷ നേതാക്കൾ തമ്മിൽ രൂക്ഷമായ വാക്പോര് നടന്നു. രാഹുൽ ഗാന്ധിക്ക് ലോക്‌സഭയിൽ അവസരം നിഷേധിച്ച കാര്യം മല്ലികാർജുൻ ഖാർഗെ ഉന്നയിച്ചപ്പോൾ, മറുപടി നൽകിയ ജെ.പി. നദ്ദ രാഹുലിനെ ‘ബാലൻ’ എന്ന് വിശേഷിപ്പിച്ചത് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചു.
Also Read: ലോക്‌സഭയിൽ പോർവിളി; മോദിയുടെ പ്രസംഗമില്ലാതെ നന്ദിപ്രമേയം പാസാക്കി
ഇതിന് മറുപടിയായി ഭരണപക്ഷം മോദിയുടെ ‘കരാർ തൊഴിലാളികൾ’ ആണെന്നും ആൾക്കൂട്ട മർദ്ദനത്തെ പിന്തുണയ്ക്കുന്നവരാണെന്നും ഖർഗെ തിരിച്ചടിച്ചു. ധനമന്ത്രി നിർമ്മല സീതാരാമൻ കേരളത്തിലെ ജോസഫ് മാഷിന്റെ കൈവെട്ടു കേസ് അടക്കം ഉന്നയിച്ച് കോൺഗ്രസിനെ പ്രതിരോധത്തിലാക്കി. തർക്കം രൂക്ഷമായതോടെ പ്രതിപക്ഷം രാജ്യസഭയിൽ നിന്ന് ഇറങ്ങിപ്പോയി. വൈകിട്ട് അഞ്ച് മണിക്ക് പ്രധാനമന്ത്രി രാജ്യസഭയിൽ മറുപടി നൽകും.
The post രാജ്യസഭയിൽ മല്ലികാർജുൻ ഖാർഗെയും ജെ.പി നദ്ദയും കൊമ്പുകോർത്തു; പ്രധാനമന്ത്രി ഇന്ന് സംസാരിക്കും appeared first on Express Kerala.









