Monday, April 13, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home TRAVEL

ക്ലിഫ് ടോപ്പ് സ്റ്റോറീസ്

by News Desk
April 12, 2026
in TRAVEL
ക്ലിഫ്-ടോപ്പ്-സ്റ്റോറീസ്

ക്ലിഫ് ടോപ്പ് സ്റ്റോറീസ്

വിമാനം പിടിച്ചും ട്രെയിൻ കയറിയും ഗോവക്ക് പോകാൻ പ്ലാനിടവേയാണ് കൈയെത്തും ദൂരത്ത് കടലും ആകാശവും ചുംബിച്ചുനിൽക്കുന്ന വർക്കലയിലെ ‘മിനി ഗോവ’ മനസ്സിലുടക്കിയത്. അല്ലെങ്കിലും മുറ്റത്തെ മുല്ലക്ക് മണമില്ല എന്നത് എത്ര പരമാർഥമാണെന്ന് ക്ലിഫിലൂടെ നടന്നപ്പോഴാണ് മനസ്സിലായത്.കടലിരമ്പം കേട്ട്, നോക്കെത്താദൂരം ചെങ്കുത്തായ കുന്നിൻ മുകളിൽ ഇരുന്നുകൊണ്ട് അസ്തമയം കാണുന്നത് സങ്കൽപിച്ചുനോക്കൂ… അതിന്റെ ‘റിയാലിറ്റി’ അനുഭവമാണ് വർക്കല! കേരളത്തിലെ മറ്റ് ബീച്ചുകളിൽ നിന്ന് വർക്കലയെ വ്യത്യസ്തമാക്കുന്നത് ഇവിടത്തെ ‘ക്ലിഫ്’ അഥവാ കടലിലേക്ക് തള്ളിനിൽക്കുന്ന ചെങ്കൽ കുന്നുകളാണ്.

സാധാരണ ബീച്ചുകളിൽ മണൽപരപ്പ് കഴിഞ്ഞ് നേരെ നിരപ്പായ ഭൂമിയോ തെങ്ങിൻതോപ്പുകളോ ആണ് ഉണ്ടാവുക. എന്നാൽ, വർക്കലയിൽ കടൽത്തീരത്തിന് തൊട്ടുപിന്നിലായി ഉയരത്തിൽ മണ്ണും പാറയും നിറഞ്ഞ വലിയൊരു മതിൽപോലെ ഒരു കുന്നിൻ പ്രദേശം കാണാം. ഇതിനെയാണ് നമ്മൾ ‘ക്ലിഫ്’ എന്ന് വിളിക്കുന്നത്. വിദേശികൾക്കും സ്വദേശികൾക്കും ഒരുപോലെ പ്രിയപ്പെട്ട ഈയിടം ഗോവയെ ഓർമിപ്പിക്കും.

കുന്നിൻ മുകളിലെ കഫേ ലോകം

വർക്കലയിലെ ഏറ്റവും രസകരമായ കാഴ്ച ക്ലിഫിന് മുകളിലെ നിരനിരയായ കഫേകളാണ്. കടലിന് അഭിമുഖമായി ഇരുന്നുകൊണ്ട് ഒരു കപ്പ് കാപ്പിയോ ഇഷ്ടപ്പെട്ട ഭക്ഷണമോ കഴിക്കാം. ടിബറ്റൻ കരകൗശല വസ്തുക്കളും മനോഹര വസ്ത്രങ്ങളും വിൽക്കുന്ന കടകൾക്കിടയിലൂടെയുള്ള നടത്തം ഒരു വിദേശ രാജ്യത്തെ തെരുവുകളെ ഓർമിപ്പിക്കും.

ദ ഹോളി ക്ലിഫ്

ക്ലിഫിന് താഴെ തിരമാലകൾ വന്നുമ്മവെക്കുന്ന മണൽപരപ്പാണ് പാപനാശം ബീച്ച്. ഈ കടലിൽ മുങ്ങിനിവർന്നാൽ പാപങ്ങൾ തീരുമെന്നാണ് വിശ്വാസം. ക്ലിഫിന്റെ വശങ്ങളിൽനിന്ന് പതഞ്ഞൊഴുകുന്ന സ്വാഭാവിക നീരുറവകൾ വർക്കലയുടെ മറ്റൊരു അത്ഭുതമാണ്. ഔഷധഗുണമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഈ തെളിനീരിൽ ഒരു കുളി പാസാക്കാത്ത സഞ്ചാരികൾ ചുരുക്കമാണ്.

അഡ്വഞ്ചർ meets ഡിവൈൻ പീസ്

ആകാശത്തിലൂടെ പറക്കാൻ ആഗ്രഹമുണ്ടോ? വർക്കലയിലെ ‘പാരാഗ്ലൈഡിങ്’ നിങ്ങൾക്ക് ആവേശമാകും. കടൽത്തിരകളെ കീറിമുറിച്ച് സർഫിങ്ങും നടത്താം. 14 കി.മീ അകലെ അഞ്ചുതെങ്ങ് കോട്ടയുണ്ട്. ഇനി അൽപം ആത്മീയത വേണമെന്നുള്ളവർക്ക് ഗുരു ചൈതന്യം നിറഞ്ഞ ശിവഗിരി മഠമുൾപ്പെടെ തൊട്ടടുത്തുതന്നെയുണ്ട്.

ഭൗമസ്മാരകമായ ക്ലിഫ്

അറബിക്കടലിന് കാവൽനിൽക്കുന്ന പടുകൂറ്റൻ ചെങ്കൽ കുന്നുകളാണ് വർക്കലയുടെ പ്രധാന ആകർഷണം. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ദേശീയ ഭൗമസ്മാരകമായി പ്രഖ്യാപിച്ച ഈ ‘വർക്കല ഫോർമേഷൻ’ ഇന്ത്യയിൽ തന്നെ അപൂർവമാണ്. ക്ലിഫിന് മുകളിലൂടെയുള്ള നടത്തവും അസ്തമയ കാഴ്ചയും പ്രത്യേക ഫീൽ തന്നെയാണ്.

സങ്കടങ്ങൾ ഒളിപ്പിക്കുന്ന ആഘോഷ രാവുകൾ

ഗോവൻ ബീച്ചുകളിൽ കാണുന്നതുപോലെ കടലിന് അഭിമുഖമായി നിൽക്കുന്ന കുന്നിൻ മുകളിലെ കഫേകളും റസ്റ്റാറന്റുകളും വർക്കലയുടെ പ്രത്യേകതയാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ വിദേശ വിനോദസഞ്ചാരികൾ എത്തുന്ന ബീച്ചുകളിലൊന്നാണ് വർക്കല. അതുകൊണ്ടുതന്നെ ഇവിടത്തെ അന്തരീക്ഷത്തിന് ഒരു ‘ഇന്റർനാഷനൽ ഫീൽ’ ഉണ്ട്.

ക്ലിഫിന് മുകളിൽനിന്ന് പടികളിറങ്ങി താഴേക്ക് ചെന്നെത്തുന്നത് പാപനാശം ബീച്ചിലേക്കാണ്. മുകളിൽ നിന്നുള്ള ആ മനോഹര കാഴ്ചയാണ് ‘ക്ലിഫ്’, താഴെ ഇറങ്ങി കടലിലിറങ്ങുന്ന ഭാഗമാണ് ‘ബീച്ച്’.

ഒരു ചെറിയ വ്യത്യാസം കൂടി:

ക്ലിഫ് ഭാഗം: വിനോദസഞ്ചാരത്തിനും കഫേകൾക്കും പാർട്ടികൾക്കും കൂടുതൽ പ്രാധാന്യം നൽകുന്നു.

പാപനാശം ഭാഗം: ബലിതർപ്പണത്തിനും വഴിപാടുകൾക്കും പ്രാധാന്യമുള്ള ആത്മീയമായ ഭാഗം.

ചില പ്രത്യേകതകൾ

ഉയരം

കടൽനിരപ്പിൽനിന്ന് ഏകദേശം 15 മുതൽ 30 മീറ്റർ വരെ ഉയരത്തിലാണ് ഈ കുന്നുകൾ.

ഘടന

ചുവന്ന നിറത്തിലുള്ള മണ്ണും ചെങ്കല്ലും (Laterite) ചേർന്നതാണ് ഇതിന്റെ വശങ്ങൾ.

നടപ്പാത

ഈ കുന്നിന്റെ അരികിലൂടെയുള്ള നടപ്പാതയിലൂടെ നടക്കുമ്പോൾ താഴെ ആഴത്തിൽ കടൽ കാണാൻ സാധിക്കും. ഇതാണ് വർക്കലയെ ഇത്രയും സുന്ദരമാക്കുന്നത്. വൈകുന്നേരങ്ങളിൽ ക്ലിഫിന് മുകളിൽ ആ ചുവന്ന പാറകളിൽ കയറിയിരുന്നിട്ടുണ്ടോ? വീശിയടിക്കുന്ന കാറ്റിന്റെയും എണ്ണമറ്റ തിരകളുടെയും ഇരമ്പലിൽ സാധാരണ ഒരു മനുഷ്യൻ പേറുന്ന പല സങ്കടങ്ങളും കടലെടുക്കും!

തിരുവനന്തപുരം ജില്ലയിൽ കൊല്ലം-തിരുവനന്തപുരം തീരദേശ പാതയിലാണ് വർക്കല ക്ലിഫ്. അറബിക്കടലിനോട് ചേർന്ന പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമാണിത്.

ട്രെയിൻ മാർഗം: വർക്കല ശിവഗിരിയാണ് അടുത്ത റെയിൽവേ സ്റ്റേഷൻ. തിരുവനന്തപുരം, കൊച്ചി ഭാഗങ്ങളിൽ നിന്നുവരുന്ന മിക്ക ട്രെയിനുകളും ഇവിടെ നിർത്തും.

വിമാന മാർഗം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളമാണ് ഏറ്റവും അടുത്തത് (41-55 കി.മീ).

റോഡ് മാർഗം: തിരുവനന്തപുരം തമ്പാനൂരിൽനിന്ന് (46-50 കി.മീ) അല്ലെങ്കിൽ കൊല്ലം (30-35 കി.മീ) ഭാഗത്തുനിന്ന് ബസ് വഴിയും വർക്കല ബസ് സ്റ്റാൻഡിൽ എത്താം. അവിടെ നിന്ന് ഓട്ടോറിക്ഷ വഴി ക്ലിഫിലേക്കുപോകാം. സ്വന്തം വാഹനത്തിലാണെങ്കിൽ നിരവധി പേ ആൻഡ് പാർക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട് (50 രൂപ മുതൽ).

വരുമ്പോൾ ശ്രദ്ധിക്കാൻ: വർക്കലയിലെത്തിയാൽ പ്രധാനമായും നോർത്ത് ക്ലിഫ്, സൗത്ത് ക്ലിഫ് എന്നിങ്ങനെ രണ്ട് ഭാഗങ്ങളുണ്ട്. നോർത്ത് ക്ലിഫിലാണ് കൂടുതൽ വിദേശ സഞ്ചാരികളും കഫേകളുമെല്ലാം ഉള്ളത്.

ShareSendTweet

Related Posts

സഞ്ചാരികളെ-മാടിവിളിച്ച്-ഇക്കോ-ടൂറിസം-കേന്ദ്രങ്ങൾ
TRAVEL

സഞ്ചാരികളെ മാടിവിളിച്ച് ഇക്കോ ടൂറിസം കേന്ദ്രങ്ങൾ

April 13, 2026
നൈലിന്‍റെയും-പിരമിഡുകളുടെയും-നാട്ടിൽ​
TRAVEL

നൈലിന്‍റെയും പിരമിഡുകളുടെയും നാട്ടിൽ​

April 12, 2026
വെനീസ്-വിളിക്കുന്നു;-വരൂ,-കനാലുകളിലൂടെ-കാഴ്ചകളിലേക്കൊഴുകാം…
TRAVEL

വെനീസ് വിളിക്കുന്നു; വരൂ, കനാലുകളിലൂടെ കാഴ്ചകളിലേക്കൊഴുകാം…

April 7, 2026
ഒരു-ദിവസം-നാല്-സീസണുകൾ,-പെൻഗ്വിനുകൾക്കൊപ്പം-നടന്നു-സഞ്ചരിക്കാം;-‘ലോകത്തിന്റെ-അവസാന’ത്തിലേക്ക്-ഒരു-യാത്ര
TRAVEL

ഒരു ദിവസം നാല് സീസണുകൾ, പെൻഗ്വിനുകൾക്കൊപ്പം നടന്നു സഞ്ചരിക്കാം; ‘ലോകത്തിന്റെ അവസാന’ത്തിലേക്ക് ഒരു യാത്ര

April 7, 2026
മലമ്പാതകളുടെ-മനോഹാരിതയിലൂടെ-കാഴ്ചകളുടെ-കൊടുമുടിയേറാം;-‘മിനി-സ്വിറ്റ്സർലാൻഡാ’യ-ചോപ്തയിലെ-വിശേഷങ്ങൾ…
TRAVEL

മലമ്പാതകളുടെ മനോഹാരിതയിലൂടെ കാഴ്ചകളുടെ കൊടുമുടിയേറാം; ‘മിനി സ്വിറ്റ്സർലാൻഡാ’യ ചോപ്തയിലെ വിശേഷങ്ങൾ…

April 7, 2026
ഇനി-യാത്ര-തുടങ്ങാം…-കാടറിഞ്ഞ്
TRAVEL

ഇനി യാത്ര തുടങ്ങാം… കാടറിഞ്ഞ്

April 6, 2026
Next Post
യന്ത്രങ്ങൾക്കിടയിലെ-മനുഷ്യൻ;-എഫ്ഓബിഓ-എന്ന-പുതിയ-തൊഴിൽ-പകർച്ചവ്യാധിയും-മാറുന്ന-ലോകക്രമവും

യന്ത്രങ്ങൾക്കിടയിലെ മനുഷ്യൻ; എഫ്ഓബിഓ എന്ന പുതിയ തൊഴിൽ പകർച്ചവ്യാധിയും മാറുന്ന ലോകക്രമവും

അതിർത്തി-സുരക്ഷയ്ക്കായി-ചൈന;-‘സെൻലിംഗ്’-കൗണ്ടിയിലൂടെ-അതിർത്തികൾ-ഭദ്രമാക്കാൻ-ചൈന

അതിർത്തി സുരക്ഷയ്ക്കായി ചൈന; ‘സെൻലിംഗ്’ കൗണ്ടിയിലൂടെ അതിർത്തികൾ ഭദ്രമാക്കാൻ ചൈന

ആശാ-ഭോസ്ലെയുടെ-മരണം:-പ്രായമായവരിൽ-നെഞ്ചിലെ-അണുബാധ-എങ്ങനെ-ഗുരുതരമാകുന്നു?

ആശാ ഭോസ്ലെയുടെ മരണം: പ്രായമായവരിൽ നെഞ്ചിലെ അണുബാധ എങ്ങനെ ഗുരുതരമാകുന്നു?

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ‘യുഎസ് കടൽക്കൊള്ളയ്ക്ക് തയ്യാറെടുക്കുന്നു;ഇറാനിയൻ തുറമുഖങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ ഗൾഫിലോ ഒമാൻ ഉൾക്കടലിലോ ഒരു തുറമുഖവും സുരക്ഷിതമായിരിക്കില്ലെന്ന് ഓർത്തുവച്ചോളൂ‘- ഐആർജിസി
  • Happy Vishu Wishes in Malayalam: ‘കണിമലരിന്റെ സ്നേഹനൈര്‍മ്മല്യം എന്നും തിളങ്ങട്ടെയുള്ളില്‍’ ; പ്രിയപ്പെട്ടവര്‍ക്ക് നേരാം വിഷു ആശംസകള്‍
  • ‘കണ്ണും പൂട്ടി’ ഇറങ്ങിത്തിരിച്ചാല്‍ കീശ കീറും, കൈ പൊള്ളും ; ‘കരുതിക്കൂട്ടി’യാണെങ്കില്‍ സമാധാനമുണ്ട് ; സ്വര്‍ണം വാങ്ങാനൊരുങ്ങുമ്പോള്‍ അറിഞ്ഞിരിക്കേണ്ടത്
  • മരണവേദനയോ അതിലപ്പുറമോ? ഈ കുഞ്ഞൻ വില്ലന്മാരെ സൂക്ഷിക്കുക; പ്രകൃതിയിലെ ‘അദൃശ്യ’ കൊലയാളികൾ
  • ക്രിസ്തുവായി വേഷമിട്ട് ട്രംപ്, മാലാഖമാരും യുദ്ധവിമാനങ്ങളും അകമ്പടി; പോപ്പിനെതിരെ ട്രംപിന്റെ പുതിയ എഐ വേഷപ്പകർച്ച!

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.