
സംസ്ഥാനത്ത് താപനില ഉയർന്നു നിൽക്കുന്നതിനിടെ കാസർഗോഡ് ജില്ലയിൽ രണ്ട് പേർക്ക് സൂര്യാതപമേറ്റു. കാഞ്ഞങ്ങാട് നഗരസഭാ പത്തൊമ്പതാം വാർഡ് കൗൺസിലർ എൻ. ഉണ്ണികൃഷ്ണൻ, തൃക്കരിപ്പൂരിലെ എട്ടു വയസ്സുകാരൻ ഇഷാൻ എന്നിവർക്കാണ് പൊള്ളലേറ്റത്. പൊതുപരിപാടി കഴിഞ്ഞ് ഇരുചക്ര വാഹനത്തിൽ മടങ്ങുന്നതിനിടെയാണ് ഉണ്ണികൃഷ്ണന്റെ കഴുത്തിലും നെഞ്ചിലും പുറത്തും പൊള്ളലേറ്റത്. വീടിന് സമീപത്തെ ക്ഷേത്രോത്സവത്തിൽ പങ്കെടുക്കുന്നതിനിടെയാണ് വിദ്യാർത്ഥിയായ ഇഷാന് കഴുത്തിന് സൂര്യാതപമേറ്റത്.
കഴിഞ്ഞ ദിവസങ്ങളിൽ ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളിൽ യെല്ലോ അലർട്ട് നിലനിന്നിരുന്നു. എന്നാൽ ഇന്ന് മുതൽ ചൂടിന് നേരിയ ശമനമുണ്ടാകുമെന്നും വിവിധയിടങ്ങളിൽ വേനൽമഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഭൂരിഭാഗം ജില്ലകളിൽ നിന്നും യെല്ലോ അലർട്ട് പിൻവലിച്ചിട്ടുണ്ടെങ്കിലും, പുറത്തിറങ്ങുന്നവർ ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്നു.
The post കടുത്ത ചൂട്! കാസർഗോഡ് ഗരസഭാ കൗൺസിലർക്കും എട്ടു വയസ്സുകാരനും സൂര്യാതപമേറ്റു appeared first on Express Kerala.






