ന്യൂഡൽഹി: ഗൾഫ് മേഖലയിലെ ഉയർന്ന കോൺസുലാർ സർവിസ് ചാർജ് ഈടാക്കാനുള്ള നയം പിൻവലിക്കണമെന്ന ആവശ്യവുമായി പ്രവാസി ലീഗൽ സെൽ. ഈ ആവശ്യമുന്നയിച്ചുകൊണ്ട് ഇന്ത്യൻ വിദേശ കാര്യ മന്ത്രാലയത്തിന് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രെസിഡെന്റ് അഡ്വ. ജോസ് എബ്രഹാമാണ് നിവേദനം നൽകിയത്.
ലക്ഷക്കണക്കിന് തെഴിലാളികളായ ഇന്ത്യക്കാർ ഗൾഫു മേഖലയിൽ ജോലിചെയ്നുന്നുവെന്നും കോൺസുലാർ, പാസ്പോർട്ട്, വിസ്സ നിരക്കുകൾ വളരെ ഉയർന്ന തരത്തിൽ വര്ധിപ്പിക്കുവാനുള്ള ഇന്ത്യൻ വിദേശ കാര്യ മന്ത്രാലയ തീരുമാനം സാധാരണക്കാരായ പ്രവാസികളെ ഗുരുതരമായി ബാധിക്കുന്ന സാഹചര്യത്തിൽ ഈ തീരുമാനം പുനഃപരിശോധിക്കുമെന്നു പ്രതീക്ഷിക്കുന്നതായി പ്രവാസി ലീഗൽ സെൽ ഗ്ലോബൽ വക്താവ് സുധീർ തിരുനിലത്ത് വാർത്താകുറിപ്പിൽ അറിയിച്ചു.