
മുംബൈ: വനിതാ പ്രീമിയർ ലീഗ് കിരീടം റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു നേടിയത് ക്യാപ്റ്റന്‍ സ്മൃതി മന്ധനയ്‌ക്ക് തിരുപ്പതി ബാലാജിയുടെ അനുഗ്രഹമുള്ളതുകൊണ്ടാണെന്ന പോസ്റ്റിനോട് അമര്‍ഷം പ്രകടിപ്പിച്ച് നടന്‍ പ്രകാശ് രാജ്. ആർ.സി.ബി ക്യാപ്റ്റൻ സ്മൃതി മന്ഥനയുടെ വിജയം മതവുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള ഒരു എക്സ് പോസ്റ്റിനെയാണ് ‘അറപ്പുളവാക്കുന്നത്’ എന്ന് പ്രകാശ് രാജ് വിശേഷിപ്പിച്ചത്.
ഫൈനലിൽ ഡൽഹി ക്യാപിറ്റൽസിനെ തകർത്ത് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു തങ്ങളുടെ രണ്ടാം കിരീടം ചൂടിയതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ സ്മൃതി മന്ധനയ്‌ക്ക് തിരുപ്പതി ബാലാജിയുടെ അനുഗ്രഹമെന്ന പോസ്റ്റ് വന്നത്. ഇതോടെയാണ് നടൻ പ്രകാശ് രാജിന് കലി ഇളകിയത്. .”അറപ്പുളവാക്കുന്ന, ചീഞ്ഞഴുകിയ ഒരു മനസ്സിനേ ഇത്തരത്തിൽ ചിന്തിക്കാൻ കഴിയൂ… നമ്മൾ എവിടെയാണ് എത്തിയിരിക്കുന്നത് എന്നും പ്രകാശ് രാജ് ചോദിച്ചു.
വാസ്തവത്തില്‍ കടുത്ത തിരുപ്പതി ബാലാജി ഭക്തയാണ് സ്മൃതി മന്ഥന. 2024ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന ഒറ്റ ടെസ്റ്റ് മാച്ചില്‍ പത്ത് വിക്കറ്റിന് വിജയം നേടിയപ്പോള്‍ സ്മൃതി മന്ഥന കുടുംബ സമേതം തിരുപ്പതി ബാലാജി ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. അന്ന് സ്മൃതി 149 റണ്‍സാണ് നേടിയത്. തുടര്‍ച്ചയായ ജീവിത വിജയത്തിനും നല്ല ആരോഗ്യത്തിനും തിരുപ്പതി ബാലാജിയെ സന്ദര്‍ശിക്കുന്ന നിരവധി പേരുണ്ട്. അതില്‍പ്പെട്ട ഒരാളാണ് സ്മൃതി മന്ഥനയും. തിരുപ്പതി ബാലാജിയുടെ അനുഗ്രഹം കൊണ്ടാണ് സ്മൃതി മന്ഥന നയിക്കുന്ന റോയല്‍ ചലഞ്ചേഴ്സ് ഐപിഎല്‍ കിരീടം നേടിയത് എന്ന് ഭക്തരായവര്‍ ചിന്തിച്ചാല്‍ തെറ്റില്ല.
കാരണം അത്തരമൊരു മാച്ചായിരുന്നു വഢോദരയില്‍ നടന്ന വനിതാ ഐപിഎല്‍ കിരീടപ്പോരാട്ടം. ഫൈനലിൽ ഡൽഹി ക്യാപിറ്റൽസ് ഉയർത്തിയ 203 റൺസ് എന്ന കൂറ്റൻ ലക്ഷ്യം ആറ് വിക്കറ്റ് ബാക്കി നിൽക്കെ ആർ.സി.ബി മറികടന്നിരുന്നു. 41 പന്തിൽ 87 റൺസ് നേടിയ ക്യാപ്റ്റൻ സ്മൃതി മന്ദാനയാണ് ആര്‍സിബിയുടെ കിരീടനേട്ടത്തില്‍ നിര്‍ണായക സംഭാവന നല്‍കിയത്. കടുത്ത പനി അവണിച്ചാണ് സ്മൃതി ഗ്രൗണ്ടിലിറങ്ങി ടീമിന്റെ വിജയശില്‍പിയായതെന്ന് പിന്നീട് കോച്ച് വെളിപ്പെടുത്തിയിരുന്നു.
ഡൽഹി ക്യാപിറ്റൽസ് നായിക ജെമീമ റോഡ്രിഗസിനെയും സ്മൃതി മന്ദാനയെയും താരതമ്യം ചെയ്തുകൊണ്ടായിരുന്നു പ്രകാശ് രാജിന്റെ വിവാദ പോസ്റ്റ് വന്നത്. “ജെമീമ റോഡ്രിഗസിനെ യേശു സഹായിച്ചില്ല, എന്നാൽ സ്മൃതി മന്ദാനയ്‌ക്ക് തിരുപ്പതി ബാലാജി അനുഗ്രഹം നൽകി”. ഇങ്ങിനെയായിരുന്നു പ്രകാശ് രാജിന്റെ പ്രതികരണം. പ്രാര്‍ത്ഥനയുടെയും ദൈവാനുഗ്രഹത്തിന്റെയും പ്രാധാന്യം മനസ്സിലാവാത്ത കമ്മ്യൂണിസ്റ്റ് ചിന്തയുള്ള വരട്ട് തത്വവാദികളോട് എന്ത് പറയാന്‍ എന്ന് ചിലര്‍ പ്രകാശ് രാജിന്റെ കമന്‍റിനോട് പ്രതികരിക്കുന്നു.







