ഹിന്ദുക്കൾക്ക് ശിവരാത്രി വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ്. ശിവനും പാർവ്വതിയും വിവാഹിതരായത് ഈ ദിവസമാണെന്നും വിശ്വസിക്കപ്പെടുന്നു. ശിവരാത്രി ദിനത്തിൽ മഹാദേവനെ ആരാധിക്കുന്നതിലൂടെ ഒരാൾക്ക് ജീവിതത്തിൽ പൂർണ്ണ സന്തോഷവും സമൃദ്ധിയും ലഭിക്കും. ഇത്തവണ ഫെബ്രുവരി 15 നാണ് ശിവരാത്രി ആഘോഷിക്കുന്നത്. എന്നിരുന്നാലും, പൂജയ്ക്കിടെ മഞ്ഞൾ, കുങ്കുമം, തുളസി ഇലകൾ എന്നിവ ഒരിക്കലും ശിവന് അർപ്പിക്കരുത്. ഇതിനുപുറമെ, ശംഖില്‍ നിന്നുള്ള ജലവും ശിവലിംഗത്തിന് അർപ്പിക്കുന്നതും തെറ്റാണ്. ഇതിനുള്ള കാരണം അറിയാം.
ശിവലിംഗത്തിന് കുങ്കുമം അർപ്പിക്കരുത്
ശിവനെ ആരാധിക്കുമ്പോൾ, ശിവലിംഗത്തിന് കുങ്കുമം ഒരിക്കലും അർപ്പിക്കാറില്ല. ഹിന്ദുമതത്തിൽ, സ്ത്രീകൾ ഭർത്താക്കന്മാരുടെ ദീർഘായുസ്സിനായി ആണ് കുങ്കുമം തൊടുന്നത്. എന്നാൽ ശിവന്റെ ഒരു രൂപം സർവ സംഹാരിയായി കണക്കാക്കപ്പെടുന്നു. ശിവന്റെ ഈ വിനാശകരമായ സ്വഭാവം കാരണം, ശിവലിംഗത്തിന് കുങ്കുമം അർപ്പിക്കുന്നത് നിഷിദ്ധമായി കണക്കാക്കപ്പെടുന്നു.
ശിവലിംഗത്തിന് മഞ്ഞൾ എന്തുകൊണ്ട് അർപ്പിക്കുന്നില്ല?
ഹിന്ദുമതത്തിൽ മഞ്ഞൾ വളരെ ശുദ്ധവും പവിത്രവുമായി കണക്കാക്കപ്പെടുന്നു. ഇതൊക്കെയാണെങ്കിലും, ശിവാരാധനയിൽ ഇത് ഉപയോഗിക്കുന്നില്ല. വേദങ്ങൾ അനുസരിച്ച്, ശിവലിംഗം പുരുഷന്മാരുടെ പ്രതീകമാണ്, മഞ്ഞൾ സ്ത്രീകളുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ് ശിവന് മഞ്ഞൾ അർപ്പിക്കാത്തത്. മഹാശിവരാത്രിയിൽ മാത്രമല്ല, മറ്റ് അവസരങ്ങളിലും ശിവവിഗ്രഹത്തിനോ ശിവലിംഗത്തിനോ മഞ്ഞൾ അർപ്പിക്കുന്നില്ല.
ശിവലിംഗത്തിന് തുളസി അർപ്പിക്കാത്തത് എന്തുകൊണ്ട്?
തുളസി മുൻ ജന്മത്തിൽ ഒരു അസുര കുടുംബത്തിലാണ് ജനിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. വിഷ്ണുവിന്റെ കടുത്ത ഭക്തയായ വൃന്ദ എന്നായിരുന്നു അവളുടെ പേര്. വൃന്ദ അസുര രാജാവായ ജലന്ധരനെ വിവാഹം കഴിച്ചു. ഭാര്യയുടെ ഭക്തിയും വിഷ്ണുവിന്റെ കവചവും കാരണം ജലന്ധരന് അമർത്യതയുടെ വരം ലഭിച്ചു. ഒരിക്കൽ, ജലന്ധരൻ ദേവന്മാരുമായി യുദ്ധം ചെയ്തപ്പോൾ, വൃന്ദ പൂജ നടത്തി ഭർത്താവിന്റെ വിജയത്തിനായി പ്രാർത്ഥിച്ചു. ഉപവാസത്തിന്റെ ഫലമായി ജലന്ധരൻ പരാജയപ്പെട്ടില്ല. തുടർന്ന് ശിവൻ അവനെ നിഗ്രഹിച്ചു. ഭർത്താവിന്റെ മരണത്തിൽ ദുഃഖിതയായ വൃന്ദ, ശിവാരാധനയിൽ ഒരിക്കലും തുളസിയില ഉപയോഗിക്കില്ലെന്ന് ശപിച്ചു.
ശംഖിൽ നിന്നും ജലം അർപ്പിക്കാത്തത്
ശിവ വിഗ്രഹത്തിന്റെ ശിവലിംഗത്തിലോ ശംഖിൽ നിന്നും ജലം അർപ്പിക്കാത്തത് ശിവപുരാണം പറയുന്നത് അനുസരിച്ച്, ശംഖ്ചൂഢൻ എന്നൊരു അസുരൻ ഉണ്ടായിരുന്നു. അതിശക്തനായ ഈ രാക്ഷസനെ വധിച്ചത് ശിവനാണ്. അതുകൊണ്ടാണ് മഹാശിവരാത്രിയിൽ ശംഖ് ഉപയോഗിച്ച് ശിവലിംഗത്തിൽ ജലം അർപ്പിക്കാത്തത്.









