കാസര്‍കോട്: പാർട്ടി പുറത്താക്കിയവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നവർ കോൺഗ്രസ് അല്ല, കൺണ്ടാഗ്രസ് ആണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ. മിനിമം മൂന്ന് ഗർഭമുണ്ടാക്കിയാലേ ഇന്ന് പാർട്ടിയിൽ പിടിച്ചുനിൽക്കാൻ പറ്റൂവെന്ന അവസ്ഥയാണ്. അതിനോട് യോജിക്കാനാവില്ല. 25 കൊല്ലം കഴിഞ്ഞ് ഇപ്പോൾ തനിക്ക് പാർട്ടി തന്നിരിക്കുന്ന പദവി രാഷ്ട്രീയകാര്യ സമിതി അംഗമാണ്. ഇപ്പോൾ പദവിയിൽ വന്നവരൊക്കെ ഓരോ സമുദായത്തിന്റെയും സമൂഹത്തിന്റെയും പേര് പറഞ്ഞാണ്. താൻ ജനിച്ചത് പ്രത്യേക സമുദായത്തിൽ അല്ലായിരുന്നെങ്കിൽ എന്നേ കെപിസിസി പ്രസിഡന്റ് ആവേണ്ടിയിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.









