
കേരളത്തിൽ ബിജെപിയും സിപിഐഎമ്മും തമ്മിൽ അവിശുദ്ധമായ രാഷ്ട്രീയ ധാരണയുണ്ടെന്ന് പവൻ ഖേര ആരോപിച്ചു. എൽഡിഎഫും ബിജെപിയും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണെന്നും ഇത് ജനങ്ങൾക്ക് ബോധ്യപ്പെട്ട കാര്യമാണെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു. ബിജെപി മാത്രമാണ് യഥാർത്ഥ ‘എ ടീം’ എന്ന നരേന്ദ്രമോദിയുടെ പരാമർശത്തെ പരിഹസിച്ച ഖേര, ഇതിലെ ‘എ’ എന്നാൽ ‘ആബ്സന്റ്’ എന്നാണ് അർത്ഥമെന്നും തിരഞ്ഞെടുപ്പിന് മുൻപും ശേഷവും കേരളത്തിൽ ബിജെപി ഉണ്ടാകില്ലെന്നും കൂട്ടിച്ചേർത്തു.
സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ആരോപണങ്ങളിൽ പാർട്ടി ഉടൻ നടപടിയെടുത്തെന്നും അദ്ദേഹം ഇപ്പോൾ പാർട്ടിക്ക് പുറത്താണെന്നും ഖേര വ്യക്തമാക്കി. എന്നാൽ സമാനമായ ആരോപണങ്ങൾ നേരിടുന്ന സ്വന്തം നേതാക്കൾക്കെതിരെ ബിജെപി എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് അദ്ദേഹം ചോദിച്ചു.
Also Read:ഒന്നാം റാങ്ക് നേടിയാൽ ജോലിയില്ല! സഖാക്കൾക്ക് പിൻവാതിൽ നിയമനം; സർക്കാരിനെതിരെ കെ.സി. വേണുഗോപാൽ
കേരളത്തിന് സഹായം ആവശ്യമുള്ളപ്പോൾ തിരിഞ്ഞുനോക്കാത്ത പ്രധാനമന്ത്രി, തിരഞ്ഞെടുപ്പ് സമയത്ത് കേരളത്തെ അപമാനിക്കാൻ മാത്രമാണ് എത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നരേന്ദ്രമോദി കേരളത്തിലേക്ക് വരാതിരുന്നാൽ ഇന്ധനമെങ്കിലും ലാഭിക്കാമായിരുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. പുറത്ത് സഖ്യമുണ്ടാക്കി കേരളത്തിൽ മാത്രം പോരടിക്കുന്ന കോൺഗ്രസ്-കമ്യൂണിസ്റ്റ് നാടകത്തിന് അറുതി വരുത്താൻ ബിജെപി വേണമെന്ന മോദിയുടെ പ്രസ്താവനയ്ക്കുള്ള മറുപടിയായാണ് പവൻ ഖേര രംഗത്തെത്തിയത്.
The post കേരളത്തിൽ ബിജെപി-സിപിഐഎം ഡീൽ വ്യക്തമാണ്; കൊച്ചിയിൽ ആഞ്ഞടിച്ച് പവൻ ഖേര appeared first on Express Kerala.







