
തിരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗത്തിനിടെ നടത്തിയ പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നതായി നടൻ സലിംകുമാർ. പരാമർശത്തിനെതിരെ ഭിന്നശേഷി സംഘടന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ പ്രസംഗത്തിൽ സൂചിപ്പിച്ച രണ്ടുപേർ യഥാർത്ഥത്തിൽ ഉണ്ടെന്ന് തെളിയിച്ചാൽ അവരുടെ കാലുപിടിച്ച് മാപ്പുപറയാൻ തയ്യാറാണെന്ന് സലിംകുമാർ പറഞ്ഞു.
മുഖ്യമന്ത്രിയുടെ കഥയിലെ വ്യക്തികളുടെ അഡ്രസ് നൽകിയാൽ താൻ മാപ്പുപറയാമെന്ന് സലിംകുമാർ പറഞ്ഞു. ഊളംപാറ എന്ന പേരിൽ ഒരു മാനസികാരോഗ്യ കേന്ദ്രം നിലവിലില്ല. ഇല്ലാത്തൊരു കഥയ്ക്ക് താനൊരു ട്രോളുണ്ടാക്കി എന്ന് മാത്രമേയുള്ളൂ പരാതിയെക്കുറിച്ച് തീരുമാനമെടുക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷനാണ്, അദ്ദേഹം വ്യക്തമാക്കി.
Also Read: യുവനടിയുടെ പീഡന പരാതി; സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ രംഗത്തിറങ്ങുന്ന മുഖ്യമന്ത്രിയെ സലിംകുമാർ മുന്നറിയിപ്പും നൽകി. “പുലിമടയിൽ കൊണ്ടുപോയി തല വെക്കരുത്. പണ്ട് തോമസ് ഐസക്കിനെ വി.ഡി. സതീശൻ നേരിട്ടത് ഓർമ്മയുണ്ടാകുമല്ലോ. സതീശൻ മൂക്കുകൊണ്ട് ധൃതരാഷ്ട്രർ എന്ന് എഴുതിച്ചു. ഇനി മുഖ്യമന്ത്രി പോയാൽ ഋത്വിക് റോഷൻ എന്ന് എഴുതിക്കും. ആക്രമണങ്ങളെ ഞാൻ ഭയക്കുന്നില്ല, ഇത് കണ്ണൂരല്ല, കൊച്ചിയാണ്”, സലിംകുമാർ കൂട്ടിച്ചേർത്തു.
വി.ഡി. സതീശന്റെ മണ്ഡലമായ പറവൂരിൽ നടത്തിയ പ്രസംഗമാണ് വിവാദമായത്. മാനസിക വെല്ലുവിളി നേരിടുന്നവരെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ 2016-ലെ ഭിന്നശേഷി നിയമത്തിനും തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗനിർദ്ദേശങ്ങൾക്കും വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി നാഷണൽ പ്ലാറ്റ്‌ഫോം ഫോർ ദി റൈറ്റ്‌സ് ഓഫ് ദ ഡിസേബിൾഡ് എന്ന സംഘടനയാണ് പരാതി നൽകിയത്. തിരഞ്ഞെടുപ്പു പ്രചാരണങ്ങളിൽ ഭിന്നശേഷിക്കാരെ അപമാനിക്കുന്ന പ്രസ്താവനകൾ പാടില്ലെന്ന് 2023-ൽ തിരഞ്ഞെടുപ്പു കമ്മിഷൻ മാർഗനിർദേശം നൽകിയിരുന്നതാണെന്നും സംഘടന പരാതിയിൽ ചൂണ്ടിക്കാട്ടി.
The post മുഖ്യമന്ത്രി പറഞ്ഞ ആ രണ്ടുപേരുണ്ടെങ്കിൽ കാലുപിടിച്ച് മാപ്പുപറയാം; പരാമർശത്തിൽ ഉറച്ചുനിന്ന് സലിംകുമാർ appeared first on Express Kerala.









